വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം; പത്രപരസ്യത്തിൽ സി കെ ആശയെ തഴഞ്ഞെന്ന സംഭവത്തിൽ ഒരു പരാതിയും കിട്ടിയിട്ടില്ല; പിആര്‍ഡിയുടെ ശ്രദ്ധക്കുറവ് പരിശോധിക്കും: മന്ത്രി വാസവന്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. ആശയെ അപമാനിച്ചതായി ആരും പറഞ്ഞിട്ടില്ല. പേര് എവിടെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പ്രശ്‌നമായിട്ട് ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്തെങ്കിലും തര്‍ക്കമുള്ളതായി സി കെ ആശയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും പറഞ്ഞിട്ടില്ല. പേരു വിട്ടുപോയത് പിആര്‍ഡിയുടെ ശ്രദ്ധക്കുറവു കൊണ്ടാണെങ്കില്‍ അക്കാര്യം നോക്കുമെന്ന് എംഎല്‍എയെ അറിയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ കാര്യവും ടീം വര്‍ക്ക് ആയിട്ടാണ് ചെയ്തത്. ഇങ്ങനെ സംസാരിക്കാന്‍ അവസരം ഉണ്ടായതു തന്നെ ചടങ്ങ് നന്നായി നടന്നതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദത്തിനോ ഒരു തരത്തിലുള്ള തര്‍ക്കത്തിനോ പരാതിക്കോ അവസരം ഇല്ലാത്ത തരത്തില്‍ ഏറ്റവും ഭംഗിയായും ചിട്ടയായും പരിപാടി നടന്നുവെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പത്രപരസ്യത്തില്‍ സ്ഥലം എംഎല്‍എയെ തഴഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി രെഗത്തു വന്നിരുന്നു.