ദിവസം 15 ലക്ഷം വരെ പ്രതിഫലം കിട്ടുന്ന തമിഴ് കോമഡി താരം വടിവേലുവിനെ ഒരുക്കിയത് ജയലളിതയോ? ഉയർച്ച പോലെ തന്നെ വീഴ്ചയും നടന്റെ കരിയറിലുണ്ടായി ; വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വടിവേലുവിനെതിരെ വന്നു.

Spread the love

ചെന്നൈ: മിഴകത്ത് നടൻ‌ വടിവേലുവുണ്ടാക്കിയ തരംഗം ചെറുതല്ല. കോമഡി റോളുകളിലൂടെ വൻ ജനപ്രീതി നേടിയ വടിവേലുവിന് ഒരു കാലത്ത് ഒന്നിന് പിറകെ ഒന്നായി സിനിമകളായിരുന്നു.
സൂപ്പർതാരങ്ങളുടെ സിനിമകള്‍ പോലും വടിവേലുവിന്റെ ഡേറ്റിനായി കാത്തിരുന്ന കാലം. വിജയ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ ഉയർച്ച പോലെ തന്നെ വീഴ്ചയും നടന്റെ കരിയറിലുണ്ടായി. വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വടിവേലുവിനെതിരെ വന്നു.

കമ്മിറ്റ് ചെയ്ത സിനിമകളുമായി സഹകരിക്കുന്നില്ലെന്ന് നിർമാതാക്കളുടെ പരാതി വന്നു. 2017 മുതല്‍ 2020 വരെ വടിവേലുവുനെ തമിഴ് പ്രൊഡ്യൂസേർസ് അസോസിയേഷൻ വിലക്കി. സിനിമാ രംഗത്തെ തന്റെ വളർച്ച തടയാനുള്ള ചിലരുടെ നീക്കമാണ് വിലക്കിന് പിന്നിലെന്ന് വടിവേലു അന്ന് പ്രതികരിച്ചു.

വിലക്കിന് മുസേ തന്നെ വടിവേലുവിന്റെ കരിയർ തകർച്ചയുടെ വക്കിലായിരുന്നു. 2014 മുതല്‍ തുടരെ പരാജയ സിനിമകളാണ് വടിവേലുവിന് വന്നത്.
സിനിമാ രംഗത്ത് നിന്നും മാറി നിന്നതിനെക്കുറിച്ച്‌ പുതിയ അഭിമുഖത്തില്‍ വടിവേലു സംസാരിക്കുന്നുണ്ട്. ഇടയില്‍ ചില കാര്യങ്ങള്‍ സംഭവിച്ചത് കണ്ടതാണല്ലോ. നന്നായി പോയിക്കൊണ്ടിരുന്ന വണ്ടി ചിലയിടത്ത് യൂ ടേണ്‍ ആയി. ചില കാലവും നേരവും അങ്ങനെയാണ്. ഒരുപാട് കാര്യങ്ങള്‍ ഇതിനിടെ നടന്നു. രാഷ്ട്രീയവും മറ്റും. അതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍. അവസരങ്ങള്‍ ഇല്ലാതാക്കി. ഞാനത് കാര്യമാക്കിയില്ല. നാട്ടിലേക്ക് പോയി കുട്ടികളുടെ കല്യാണം നടന്നു. ഇതിനിടെ കാെറോണ വന്നു. എന്നെ മാത്രം അഭിനയിപ്പിക്കുന്നില്ലെന്ന് കരുതിയപ്പോള്‍ ആരെയും കൊറോണ അഭിനയിക്കാൻ വിട്ടില്ലെന്നും വടിവേലു തമാശയോടെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി കരിയറിലെ മുന്നോട്ട് പോക്കിനെക്കുറിച്ചും വടിവേലു സംസാരിച്ചു. ട്രാക്ക് റോളുകള്‍ ചെയ്യാൻ ഇല്ല. നായകനോടൊപ്പമുള്ള റോളുകള്‍ ചെയ്യണം. അല്ലെങ്കില്‍ ഹീറോ ആയുള്ള നല്ല സിനിമ. മാമന്നൻ പോലെ. അത്തരം സിനിമകള്‍ ചെയ്യാനാണ് തീരുമാനമെന്നും വടിവേലു വ്യക്തമാക്കി. 2023 ല്‍ പുറത്തിറങ്ങിയ മാമന്നൻ ആണ് വടിവേലുവിന്റെ തിരിച്ച്‌ വരവിലെ ഏറ്റവും ശ്രദ്ധേയമായ സിനിമ.

നടന് കരിയറില്‍ അവസരങ്ങള്‍ കുറഞ്ഞതിന് വലിയൊരു കാരണമായി പറഞ്ഞത് ഉയർന്ന പ്രതിഫലമായിരുന്നു. ഒരു ദിവസത്തേക്ക് 12-15 ലക്ഷം രൂപ വരെയാണ് വടിവേലു പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഒരു കോമഡി നടന് അത്രയും പ്രതിഫലം നല്‍കുന്നത് പലപ്പോഴും അസാധ്യമായിരുന്നു.

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് വടിവേലുവിനെ കരിയറില്‍ ഒതുക്കിയതെന്ന് സംസാരമുണ്ടായിരുന്നു. 2011 ല്‍ തമിഴ്നാട് നിയമസഭ ഇലക്ഷനില്‍ ഡിഎംകെയെ വടിവേലു പിന്തുണച്ചു. എതിർപക്ഷത്തുള്ള ജയലളിതയുടെ എഐഎഡിഎംകെയുടെ സഖ്യമായിരുന്ന അന്തരിച്ച വിജയകാന്തിന്റെ ഡിഎംഡികെ. വിജയകാന്തിനെതിരെ ഇലക്ഷൻ പ്രചരണങ്ങളില്‍ വടിവേലു രൂക്ഷമായി സംസാരിച്ചു. എന്നാല്‍ ഇലക്ഷനില്‍ എഐഎഡിഎംകെ വിജയിച്ചു. അതിന് ശേഷമാണ് ഇങ്ങനെയാെരു വാദം വന്നത്.

സഹപ്രവർത്തകരില്‍ പലരുമായും വടിവേലുവിന് പ്രശ്നങ്ങള്‍‌ ഉണ്ടായിരുന്നു. അക്കാലത്ത് കോമഡി നടൻമാർക്കിടയിലെ രീതികളില്‍ വന്ന മാറ്റവും വടിവേലുവിനെ ബാധിച്ചു. ഒപ്പമുള്ള ജൂനിയർ കോമഡി നടൻമാരുടെയും പ്രതിഫലം വടിവേലു, ഗൗണ്ടമണി തുടങ്ങിയ വലിയ കോമഡി നടൻമാർക്കായിരുന്നു നല്‍കുക. 60 ലക്ഷം രൂപ നല്‍കിയാല്‍ ഇതില്‍ തന്റെ പ്രതിഫലം വടിവേലുവും ഗൗണ്ടമണിയുമെല്ലാം നീക്കി വെച്ച്‌ ചെറിയ തുക തന്റെ ജൂനിയർ നടൻമാർക്ക് നല്‍കും. എന്നാല്‍ പില്‍ക്കാലത്ത് ഈ സബ്രദായമെല്ലാം നിന്നു. തന്റെ സ്ഥാനം മറ്റൊരാള്‍ കെെക്കലാക്കുമെന്ന ആശങ്ക വടിവേലുവിനുണ്ടായിരുന്നെന്നും സിനിമാ ലോകത്ത് സംസാരമുണ്ടായിട്ടുണ്ട്.