
സ്വന്തം ലേഖകൻ
കോഴിക്കോട്: വടകരയിൽ സിപിഎം-ബിജെപി സംഘർഷം .തിങ്കളാഴ്ച രാവിലെ ആറു വീടുകൾ കൂടി ആക്രമിക്കപ്പെട്ടു. അക്രമത്തിന് പിന്നിൽ സിപിഎമ്മുകാരാണെന്ന് ബിജെപിയും, ബിജെപി പ്രവർത്തകരാണെന്ന് സിപിഎമ്മും പരസ്പരം പഴിചാരി.
12 ബിജെപി പ്രവർത്തകരുടെയും രണ്ട് സിപിഎം പ്രവർത്തകരുടെയും വീടുകളാണ് ഇതുവരെ ആക്രമിക്കപ്പെട്ടിട്ടുള്ളത്. വീടിൻറെ ജനൽചില്ലുകളും വാതിലുകളും മാത്രമല്ല ഗൃഹോപകരണങ്ങടക്കമുളളവ നശിപ്പിക്കപ്പെട്ടു. അഴിയൂരിലെ കോറോത്ത് റോഡ്, ചിറയിൽ പീടിക, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലാണ് സംഘർഷം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
10 ഇരുചക്രവാഹനങ്ങളും രണ്ട് കാറുകളും അക്രമത്തിൽ തകർന്നു. സാരമായി പരുക്കേറ്റ സിപിഎം പ്രവർത്തകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സ്ഥലത്തെ സിപിഎമ്മിന്റെ കൊടിമരം തകർക്കപ്പെട്ടത്. പിന്നാലെ ബിജെപി പ്രവർത്തകന് നേരെ കയ്യേറ്റവും ഉണ്ടായി. തുടർന്നാണ് ഇവിടെ അക്രമങ്ങൾ തുടങ്ങിയത്.