
തേർഡ് ഐ ബ്യൂറോ
കോട്ടയം: വടവാതൂർ എം.ആർ.എഫിൽ നിന്നും സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച വടവാതൂർ സ്വദേശി മരിച്ചു. എം.ആർ.എഫ് കമ്പനിയിൽ നിന്നും കൊവിഡ് പടർന്നു പിടിച്ച വടവാതൂർ പ്രദേശത്തെ ആദ്യ കൊവിഡ് മരണമാണ് ഇദ്ദേഹത്തിന്റേത്. ആറു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ആദ്യ കാല ആർ.എസ്.എസ് പ്രവർത്തകനും ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറിയുമായ വടവാതൂർ ചന്ദ്രാലയത്തിൽ പി.എൻ ചന്ദ്രൻ (ചന്ദ്രാജി-74)യാണ് മരിച്ചത്.
ആറു ദിവസം മുൻപാണ് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടത്. ഇതേ തുടർന്നു ഇദ്ദേഹത്തെ ആദ്യം മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു ഇവിടെ നിന്നും കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്നു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ മരണം സംഭവിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇദ്ദേഹത്തിന്റെ ബന്ധുക്കളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു വിളിച്ചു വരുത്തിയിട്ടുണ്ട്. തുടർന്നു, കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കും. തുടർന്നു, മൃതദേഹം ബന്ധുക്കൾ നിർദേശിക്കുന്ന സ്ഥലത്ത് സംസ്‌കരിക്കും. ഇദ്ദേഹത്തിന്റെ മകൻ ഗിരീഷ് കുമാർ ബി.ജെ.പി കോട്ടയം മണ്ഡലം സെക്രട്ടറിയാണ്.
എന്നാൽ, കൊവിഡ് ബാധിച്ച് ഒരു രോഗി മരിക്കുന്ന സ്ഥിതിയുണ്ടായിട്ടു പോലും എം.ആർ.എഫ് വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ല. ആവശ്യമായ മുൻ കരുതലുകളും, കമ്പനി അടച്ചിട്ട് അണുനശീകരണം നടത്തുന്നതും അടക്കമുള്ള നടപടികൾ ഒന്നും നടത്താതെയാണ് കമ്പനി ഇപ്പോഴും പ്രവർത്തിക്കുന്നത്. വടവാതൂർ എം.ആർ.എഫിലെ തൊഴിലാളികളും ഇവരുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടവരും അടക്കം 94 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സ്ഥിതി അതീവ ഗുരുതരമായിട്ടു പോലും കമ്പനി അടച്ചിട്ട് പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ തയ്യാറായിട്ടില്ല.