കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ..!; കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് കലോത്സവത്തില്‍ പങ്കെടുക്കാൻ അവസരം നല്‍കിയതില്‍ സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ് സഹപാഠികള്‍; പ്രതികരണവുമായി മന്ത്രി

Spread the love

തിരുവനന്തപുരം: കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് കലോത്സവത്തില്‍ പങ്കെടുക്കാൻ അവസരം നല്‍കിയതില്‍ സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ് സഹപാഠികള്‍. പടന്ന എംആർവിഎച്ച്‌എസ്സിലെ വിദ്യാർത്ഥികള്‍ മൈതാനത്ത് അണിനിരന്ന് ‘നന്ദി’ എന്ന് കുറിച്ചാണ് സ്നേഹപ്രകടനം നടത്തിയത്. കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. വിദ്യാർത്ഥികളുടെ വീ‍ഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

video
play-sharp-fill

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടന്ന എം.ആർ.വി.എച്ച്‌.എസ്സിലെ പ്രിയ വിദ്യാർത്ഥികള്‍ ഒരൊറ്റ മനസ്സോടെ മൈതാനത്ത് അണിനിരന്ന് ‘നന്ദി’ എന്ന് കുറിച്ച ആ കാഴ്ച ഹൃദയത്തില്‍ തൊട്ടു. അസുഖബാധിതയായി കഴിയുന്ന സഹപാഠി സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കാൻ അവസരം നല്‍കിയതിനാണ് ഈ സ്നേഹപ്രകടനം എന്ന് അറിയുമ്പോള്‍ അതിലേറെ സന്തോഷം.

പ്രിയപ്പെട്ട കുട്ടികളേ, സർക്കാരിന് നന്ദി പറയേണ്ടതില്ല. ഓരോ വിദ്യാർത്ഥിക്കും തുല്യ അവസരം ഉറപ്പാക്കുക എന്നത്, ശാരീരികമായ അവശതകള്‍ക്കിടയിലും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാൻ അവർക്ക് വേദി ഒരുക്കുക എന്നത് ഈ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ കടമ നിറവേറ്റുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്.

സിയ ഫാത്തിമയെ ചേർത്തുപിടിച്ച പടന്നയിലെ വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും അഭിനന്ദനങ്ങള്‍. സിയ മോള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നമുക്ക് മുന്നോട്ട് പോകാം, ആരെയും ഒഴിവാക്കാതെ, എല്ലാവരെയും കൂടെക്കൂട്ടി…കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ടാണ് കാസര്‍കോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് കലോത്സവത്തില്‍ പങ്കെടുക്കാൻ അവസരം നല്‍കിയത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമ തൃശൂരില്‍ എത്തി മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ തന്‍റെ അവസ്ഥ വ്യക്തമാക്കി മന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതുകയായിരുന്നു. കത്ത് വായിച്ച മന്ത്രി സിയയ്ക്കായി പ്രത്യേക ഉത്തരവും ഇറക്കി.

കാസര്‍കോട്ടെ വീട്ടിലിരുന്ന് അറബിക് പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ പങ്കെടുത്ത സിയയ്ക്ക് എ ഗ്രേഡ് ലഭിച്ചു. സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി വി ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചതും ശ്രദ്ധേയമായിരുന്നു. വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച്‌ ചികിത്സയിലാണ് സിയ ഫാത്തിമ.