
ഉത്തരകാശി തുരങ്ക രക്ഷാദൗത്യം വീണ്ടും തടസപ്പെട്ടു; ഓഗര്‍ മെഷീൻ തുരങ്കത്തിലെ കോണ്‍ക്രീറ്റ് തൂണുകളിലെ സ്റ്റീല്‍ കമ്പിയില്‍ ഇടിച്ചതോടെ ഡ്രില്ലിങ് നിര്‍ത്തിവെച്ചു; ഇനി തുരക്കാനുള്ളത് നാല് മീറ്റര്‍; ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും
ഡെറാഡൂണ്‍: ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം വീണ്ടും തടസപ്പെട്ടു.
ഓഗര്‍ മെഷീൻ തുരങ്കത്തിലെ കോണ്‍ക്രീറ്റ് തൂണുകളിലെ സ്റ്റീല്‍ കമ്പിയില്‍ ഇടിച്ചതാണ് കാരണം. ഇതോടെ ഡ്രില്ലിങ് നിര്‍ത്തിവെച്ചു.ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും.
ഇന്നലെ രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കാൻ സാധിക്കുമെന്നായിരുന്നു രക്ഷാദൗത്യസംഘം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം വീണ്ടും പ്രതിസന്ധിയിലായി.തൂണുകളിലെ സ്റ്റീല്‍ കമ്ബികള്‍ മുറിച്ച് നീക്കിയശേഷം ഡ്രില്ലിങ് തുടരാനാണ് ആലോചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് മിറ്റര്‍ മാത്രാണ് ഇനി ഡ്രില്ലിങ് ചെയ്യാനുള്ളത്. അതിന് ശേഷം തൊഴിലാളികളെ പൈപ്പിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കും.
കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തിന്ഒടുവിലാണ് തുരങ്കത്തില്‍ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോണ്‍ക്രീറ്റ് അടിത്തറ തകര്‍ന്നും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു.
88 സെന്‍റിമീറ്റര്‍ വ്യാസമുള്ള 9 പൈപ്പുകള്‍ ഒന്നിനു പിറകെ ഒന്നായി വെല്‍ഡ് ചെയ്താണു മുന്നോട്ടുനീക്കുന്നത്. ഈ പൈപ്പിലൂടെയാണ് തൊഴിലാളികളെ പുറത്ത് എത്തിക്കുക. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കല്‍ സംഘം തുരങ്കത്തിനു പുറത്തുണ്ട്. 41 തൊഴിലാളികളാണ് കഴിഞ്ഞ 14 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്.