
കോട്ടയം: മഴക്കാലമെത്തിയാൽ മീൻ പിടുത്തം ചിലർക്ക് ആഘോഷമാണ്. എന്നാൽ ഈ ആഘോഷം ചെന്നെത്തുന്നത് അപകടത്തിലേക്കാണന്ന് പലരും മനസിലാക്കുന്നില്ല. ഊത്ത പിടുത്തവും ചൂണ്ടയിടീലുമെല്ലാം വെള്ളമടിച്ചുള്ള ആഘോഷമാണ് ചിലർക്ക്.
ഇന്നലെ കൊല്ലാട് രണ്ട് പേരുടെ മരണത്തിനിടയാക്കിയത് മദ്യപിച്ച ശേഷം വള്ളത്തിൽ മീൻ പിടിക്കാൻ പോയതാണന്ന് നാട്ടുകാർ തന്നെ പറയുന്നു.
നാട്ടുകാരുടെ ഉപദേശം ചെവി കൊള്ളാതെ മീൻ പിടിക്കാൻ പോയ മൂവർ സംഘത്തിൻ്റെ വള്ളം മറിഞ്ഞ് അപകടമുണ്ടായി. രണ്ട് പേരെ രക്ഷിക്കാൻ കഴിഞ്ഞില്ല. അവർ മരണത്തിന് കീഴടങ്ങി. ഒരാൾ നീന്തി രക്ഷപ്പെട്ടു.
മഴക്കാലം തുടങ്ങുന്ന ദിവസങ്ങളിൽ പുതുവെള്ളം ഒഴുകിയെത്തുമ്പോൾ ആറ്റിൽ നിന്നും തോടുകളിൽ നിന്നും മീൻ കയറി വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറിയ തോടുകളിലും കണ്ടത്തിലും ധാരാളം മീൻ എത്തുക പതിവാണ്. ഇങ്ങനെയെത്തുന്ന മീനിനെ വലയിട്ടു പിടിക്കാൻ എത്തുന്നവർ ധാരാളമാണ്.
കോട്ടയത്ത് കൊല്ലാട് പാറയ്ക്കൽ കടവിൽ നൂറിലധികം വലക്കാരാണ് ഊത്ത പിടിക്കാൻ എത്തുന്നത്.
മിക്കയിടത്തും പിടിക്കുന്ന മീൻ അപ്പോൾ തന്നെ വിൽപ്പന നടത്തും. കിട്ടുന്ന കാശിന് കള്ളുകുടിക്കുകയാണ് ഇവർ ചെയ്യുന്നത്.
മിക്കവരും മദ്യലഹരിയിലാണ് മീൻ പിടിക്കാനായി വരുന്നത്. ചില സർക്കാർ ജീവനക്കാർ വരെ അവധിയെടുത്ത് ഊത്ത പിടിക്കാൻ എത്തുന്നുണ്ട്. മീൻ ഫ്രീയായി കൊടക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. രണ്ടെണ്ണം അടിച്ച് മഴ നനഞ്ഞ് നടക്കുന്നത് ചിലർക്ക് ഒരു വിനോദമാണ്
എന്തായാലും മഴ തുടങ്ങുമ്പോൾ മദ്യം കഴിച്ച് ഊത്ത പിടിക്കാൻ പോകുന്നത് വലിയ അപകടത്തിലേക്കാണന്ന് ഇന്നലെ കോട്ടയത്തുകാർ തിരിച്ചറിഞ്ഞു. ഇന്നലെ മീൻ പിടിക്കാൻ പോയി വെള്ളത്തിൽ മുങ്ങി മരിച്ചവർ അപകടത്തിന് മുൻപ് ഷാപ്പിലിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇവർ മദ്യപിച്ചാണ് വള്ളത്തിൽ പോയതെന്ന് വ്യക്തമായത്.,