
പണമിടപാട് ആവശ്യങ്ങൾക്കായി യു.പി.ഐ സേവനങ്ങള്‍ ആരംഭിച്ചിട്ട് ഏറേ കാലമായി. യു.പി.ഐ സേവനങ്ങൾ കൂടിയതോടെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും സമൂഹത്തിൽ കൂടിവരികയാണ്. ഇതുവരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
ഇതില്‍ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ക്യു.ആർ കോഡുമായിബന്ധപ്പെട്ടിട്ടുള്ള തട്ടിപ്പുകളാണ്. ഈ ഒരു സാഹചര്യത്തെ മുൻനിർത്തി ക്യൂ ആര്‍ കോഡ് പണമിടപാടിന് ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുകയാണ്.
അന്താരാഷ്ട്ര പണമിടപാടുകളില്‍ യുപിഐ വിലാസം ഉള്‍പ്പെടുന്ന ക്യൂ ആര്‍ കോഡ് അയച്ച് നല്‍കി പണം കൈപ്പറ്റുന്നതിന് ഇപ്പോൾ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.
ക്യൂ ആര്‍ കോഡുകളുടെ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം ഫോണിലേക്ക് അയച്ച് നല്‍കിയ ശേഷം പണം കൈപ്പറ്റുന്ന രീതിക്കാണ് ഇതോടെ നിർത്തലാക്കിയത്. വാട്‌സാപ്പ് പോലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകളില്‍ ഷെയര്‍ ചെയ്ത് കിട്ടുന്ന ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുന്ന ഇമേജിലേക്ക് പണം അയക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഈ രീതിയും ഇപ്പോള്‍ അവസാനമായിരിക്കുകയാണ്.
ഉപഭോക്താവ് ഇത്തരത്തില്‍ ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് തിരിച്ചറിഞ്ഞ് വിലക്കാന്‍ യു.പി.ഐ അധിഷ്ഠിത ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടതെ യു.പി.ഐ സൗകര്യംലഭ്യമായ വിദേശ രാജ്യത്ത് ഫോണ്‍ ക്യാമറ ഉപയോഗിച്ച് നേരിട്ട് ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ചെയ്യുന്ന രീതി തടസ്സമില്ലാതെ തുടരാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഭ്യന്തര തലത്തില്‍ ക്യൂ.ആര്‍ കോഡുകള്‍ അയച്ചുനല്‍കി നടത്തുന്ന ഇടപാടുകള്‍ക്ക് 2000 രൂപപരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്ബത്തിക തട്ടിപ്പുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ്നടപടിയെന്ന് എന്‍.പി.സി.ഐ വ്യക്തമാക്കി.