
കോട്ടയം: അപ്രായോഗികവും ഭരണഘടനാവിരുദ്ധവുമായ ഉപവർഗീകരണവും ഉപസംവരണവും നടപ്പാക്കരുതെന്ന് അംബേദ്‌കർ പ്രോഗ്രസിവ് ഡെമോക്രാറ്റിക്‌ഫോ റം (എ.പി.ഡി.എഫ്) കേന്ദ്ര സം സ്ഥാന സർക്കാറുകളോട് ആവ ശ്യപ്പെട്ടു.
ഇന്ത്യയിലെ പട്ടിക വി ഭാഗങ്ങൾക്കിടയിൽ അനൈക്യ ത്തിനും ശിഥിലീകരണത്തിനും വഴിവെക്കുന്ന അത്യന്തം അപകടകരമായ നടപടിയാണിതെന്ന് എ പിഡിഎഫ് വ്യക്തമാക്കി. സുപ്രീം കോടതി വിധി മറികടക്കാൻ അടിയന്തര നിയമ നിർമാണ നടപടികൾ കൈക്കൊള്ളാൻ
കേന്ദ്രസർ ക്കാർ തയാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും എ.പി.ഡിഎഫ് ജനറൽ സെക്രട്ടറി ഷാജുവി ജോസഫ് പ്ര സ്താവനയിൽ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപവർഗ്ഗീകരണമെന്ന ആശയത്തിന് ജന്മം കൊടുത്ത ഹൈദരാബാദിൽ 2023 ഒക്ടോബറിൽ നടന്ന റാലിയിൽ ഈ ആശയത്തിന്റെ ഉപജ്ഞാതാക്കളായ മാദിഗാ സംവരണ പോരാട്ട സമതിയ്ക്കും അതിന്റെ തലതൊട്ടപ്പനായ ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം
പാർട്ടിക്കും (ടി ഡി പി) ഉപ വർഗ്ഗീകരണവും ഉപ സംവരണവും നടപ്പിലാക്കാമെന്നു പ്രധാനമന്ത്രി നൽകിയ ഉറപ്പു 2024 ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി വിധിയായി വന്നതു എക്സിക്യൂട്ടീവ്-ജുഡീഷ്യറി അവിശുദ്ധ ബന്ധമായി കണക്കാക്കണം. ഇപ്പോഴത്തെ ലോക സഭയിൽ ദേശീയ
ജനാധിപത്യ സഖ്യത്തിലെ രണ്ടാമത്തെ കക്ഷിയായി ടി ഡി പി മാറിയത് ടി ഡി പി യുടെ രാഷ്ട്രീയ ചരിത്രത്തിൽ ഉപ വർഗ്ഗീകരണ ആശയം സമ്മാനിച്ചിട്ടുള്ള രാഷ്ട്രീയ നേട്ടം അറിയാവുന്ന ആരെയും അദ്‌ഭുതപ്പെടുത്തുകയില്ല. ഈ ശിഥിലീകരണ മാതൃക ഇന്ത്യയിലെ
എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുവാനുള്ള ബി ജെ പി യുടെ രാഷ്ട്രീയ തന്ത്രമായി ഇതു പരിഗണിക്കപ്പെടണം . മാത്രവുമല്ല ഈ നീക്കത്തിനെതിരെ ഇന്ത്യയിലെ പുരോഗമന ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും
ഷാജു വി. ജോസഫ് പറഞ്ഞു..