
പാടത്ത് കീടനാശിനി തെളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ചു; 27 കാരന് ദാരുണാന്ത്യം
യുപി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാടത്ത് കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 -കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
27 കാരനായ കനയ്യ എന്ന യുവാവാണ് മരിച്ചത്. ഇയാൾ കൃഷിടത്തില്‍ കീടനാശിനി തളിക്കാൻ പോയിരുന്നു. വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തി അത്താഴം കഴിക്കാനായി ഇരുന്നപ്പോൾ ഭാര്യ, കൈകഴുകി വരാന്‍ ആവശ്യപ്പെട്ടെങ്കിലും കനയ്യ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇയാൾ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. പെട്ടെന്ന് കനയ്യയുടെ ശരീരം തളര്‍ന്നു. ഇതോടെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനിടെ മരിച്ചതായി ഡോക്ടര്‍മാർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയില്‍ കീടനാശിനി മൂലമുള്ള മരണങ്ങൾ പതിവാണ്. എന്നാല്‍, ഇത് അധികവും ആത്മഹത്യകളാണ്. 2023 -ൽ ഒരു ജോലിക്കാരന്‍റെ മുറിയില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി, മദ്യമാണെന്ന് കരുതി കുടിച്ച 19 വയസുകാരന്‍ മരിച്ചിരുന്നു.
ബാലേവാഡി ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്‍റിൽ ജോലി ചെയ്യുകയായിരുന്ന മണ്ഡല്‍ (19), സുഹൃത്ത് മുറിയിലെ കിടക്കപ്പുഴുക്കളെ നിയന്ത്രിക്കാനായി ഒരു വാട്ടർ ബോട്ടിലില്‍ വാങ്ങിക്കൊണ്ട് വന്ന കീടനാശിനി, മദ്യമാണെന്ന് കരുതി എടുത്ത് കുടിക്കുകയും പിന്നാലെ അസ്വസ്ഥ പ്രകടിപ്പിക്കുകയുമായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.