ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘അന്യസംസ്ഥാന സ്പോണ്‍സര്‍മാരെ ബോര്‍ഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി’; എസ്‌ഐടിക്ക് മൊഴി നല്‍കി ഉണ്ണികൃഷ്ണൻ പോറ്റി

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്.

video
play-sharp-fill

കടകംപള്ളി സുരേന്ദ്രനെതിരെ എസ്‌ഐടിക്ക് നിർണായക മൊഴി നല്‍കിയിരിക്കുകയാണ് കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി. അന്യസംസ്ഥാന സ്പോണ്‍സർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണ് എന്നാണ് പോറ്റി എസ്‌ഐടിക്ക് നല്‍കിയിരിക്കുന്ന മൊഴി.

രമേശ് റാവു, ഗോവർദ്ധൻ എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിർദേശം നല്‍കി. ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്.
സ്പോണ്‍സർമാരുടെ മൊഴിയിലും മുൻ മന്ത്രിയെ പരിചയപ്പെട്ട കാര്യം പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, കടകംപള്ളിക്കെതിരായ പോറ്റിയുടെ പരാതി എസ്‌ഐറ്റിക്കോ സിറ്റി പൊലീസ് കമ്മീഷണർക്കോ കൈമാറാനാണ് ഡിജിപിയുടെ തീരുമാനം. തുണ പോർട്ടല്‍ വഴിയാണ് പോറ്റി പരാതി നല്‍കിയത്. പോറ്റിക്കെതിരായ പരാതിയും കൈമാറിയതും എസ്‌ഐറ്റിക്കാണ്.