
സ്വന്തം ലേഖകൻ
കൊച്ചി ∙ കുണ്ടന്നൂർ പാലത്തിനടിയിൽ തമ്പടിച്ച കുട്ടവഞ്ചിക്കാർക്കൊപ്പം കടന്നു കൂടിയ കുറുവ സംഘത്തിലെ 2 പേർ കൂടി അറസ്റ്റിൽ. സേലം മഹേഷ് എന്ന് അറിയപ്പെട്ടിരുന്ന ജയിംസ്, നെടുങ്കണ്ടം സ്വദേശി ശിവാനന്ദൻ എന്നിവരെയാണു മരട് പൊലീസ് പിടികൂടിയത്.
തമിഴ്നാട് സ്വദേശികളായ ഭാര്യമാർ വഴിയാണ് ഇരുവർക്കും കുറുവ ബന്ധം. മഹേഷ് പിന്നീടു മതം മാറിയാണു ജയിംസ് എന്ന പേര് സ്വീകരിച്ചത്. കുറുവ സംഘാംഗമായ സന്തോഷ് ശെൽവത്തെയും മണികണ്ഠനെയും പിടികൂടിയ ഞായറാഴ്ച രാത്രി തന്നെ മരട് പൊലീസ് ഇവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കു കുറുവ സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണു പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തിന്റെ ഭാഗമായി വിരലടയാളം പരിശോധിച്ചപ്പോഴാണു ഇരുവരുടെയും പേരിൽ മോഷണക്കേസുകളുണ്ടെന്നു ബോധ്യമായത്. ഇരുവർക്കുമെതിരെ 9 മോഷണക്കേസുകളുണ്ട്. ശിവാനന്ദനെതിരെ ചങ്ങനാശേരി, കോട്ടയം ഈസ്റ്റ് എന്നിവിടങ്ങളിലും ജയിംസിനെതിരെ കളമശേരി, കട്ടപ്പന, തലശ്ശേരി, പനമരം എന്നിവിടങ്ങളിലും കേസുണ്ട്.