
കോവിഡ് കാലത്ത് കനത്ത മഴ ; മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ട ജില്ലാ കളക്ടർക്ക് സ്ഥലമാറ്റം ; സ്ഥലം മാറ്റിയത് തലസ്ഥാനത്ത് നിന്നും മലപ്പുറത്തേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങൾ വലയുന്നതിനൊപ്പം കനത്ത മഴ പെയ്ത രാത്രിയിൽ മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നുവിട്ട തിരുവനനന്തപുരം ജില്ലാ കളക്ടർക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മലപ്പുറം കളക്ടറായാണ് കെ. ഗോപാലകൃഷ്ണന്റെ മാറ്റം.
മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതോടെ കരമനയാറും കിള്ളിയാറും കര കവിഞ്ഞൊഴുകി ജില്ലയിലെ പല പ്രദേശങ്ങളും ഏതാനും ദിവസങ്ങൾക്ക് മുൻപ് വെള്ളപ്പൊക്കത്തിലായിരുന്നു.തുടർന്ന്,തിരുവനന്തപുരം കോർപ്പറേഷനും വിവിധ രാഷ്ട്രീയകക്ഷികളും ജില്ലാ ഭരണകൂടത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ പോത്തൻകോട്ടെ കൊറോണ വൈറസ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും കളക്ടർ നേരത്തേ ഉരസിയിരുന്നു. ഡാം തുറന്നുവിട്ട പ്രശ്‌നത്തിൽ പക്ഷേ ,മന്ത്രി കളക്ടറെ തള്ളിപ്പറഞ്ഞില്ല.
ഇതോടെ മേയറുൾപ്പെടെ ശക്തമായ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മേയർ കളക്ടർ വാക്‌പോരുമുണ്ടായി. ചീഫ് സെക്രട്ടറി ടോം ജോസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കെ. ഗോപാലകൃഷ്ണന്റെ പല നടപടികൾക്കെതിരെയും മന്ത്രിമാരും എം.എൽ.എമാരുമടക്കം നേരത്തേ പരാതികളുമായി രംഗത്ത് എത്തിയിരുന്നു.