സംസ്ഥാനത്ത് വീണ്ടും ട്രഷറിക്കൊള്ള; മരിച്ചുപോയ നിക്ഷേപകയുടെ സ്ഥിരനിക്ഷേപങ്ങൾ വ്യാജഅക്കൗണ്ട് ഉണ്ടാക്കി അതിലൂടെ എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; നാലു ജീവനക്കാർക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ
പത്തനംതിട്ട: മരിച്ചുപോയ നിക്ഷേപകയുടെ നാല് സ്ഥിരനിക്ഷേപങ്ങൾ വ്യാജഅക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് വകമാറ്റി തട്ടിയെടുത്ത സംഭവത്തിൽ നാലു ജീവനക്കാരെ ട്രഷറി ഡയറക്ടർ സസ്പെൻഡ് ചെയ്തു.

video
play-sharp-fill

ഇതിൽ മൂന്നുപേർ സിപിഎമ്മിന്റെ സർവീസ് സംഘടനയായ എൻജിഓ യൂണിയനിൽപ്പെട്ടവരാണ്. ഒരാൾ കോൺഗ്രസിന്റെ പോഷക സംഘടനയായ എൻജിഓ അസോസിയേഷൻ പ്രവർത്തകനുമാണ്.

കോന്നി സബ് ട്രഷറി ഓഫീസർ രഞ്ജി കെ. ജോൺ, ജില്ലാ ട്രഷറിയിലെ ജൂനിയർ സൂപ്രണ്ട് കെ.ജി. ദേവരാജൻ, റാന്നി-പെരുനാട് സബ്ട്രഷറിയിലെ ട്രഷറർ സി.ടി. ഷഹീർ, ജില്ലാ ട്രഷറിയിലെ ജൂനിയർ അക്കൗണ്ടന്റ് ആരോമൽ അശോകൻ എന്നിവരെയാണ് ട്രഷറി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ഇതിൽ ഷഹീർ എൻജിഓ അസോസിയേഷന്റെയും ബാക്കി മൂന്നു പേരും എൻജിഓ യൂണിയന്റെയും അംഗങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓമല്ലൂർ സ്വദേശിനിയുടെ പേരിൽ ജില്ലാ ട്രഷറിയിൽ ഉണ്ടായിരുന്ന അക്കൗണ്ടിൽ കിടന്ന പണമാണ് 79901010099099 എന്ന വ്യാജ എസ്.ബി അക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് മാറ്റി തട്ടിയെടുത്തത്.

മരിച്ചു പോയ നിക്ഷേപകയുടെ പേരിൽ നാല് സ്ഥിരനിക്ഷേപങ്ങളാണ് ജില്ലാ ട്രഷറിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ക്ലോസ് ചെയ്തും മറ്റു മൂന്നു സ്ഥിര നിക്ഷേപങ്ങളുടെ പലിശയിനത്തിൽ ഉള്ള തുകയും വ്യാജമായി സൃഷ്ടിച്ച എസ്.ബി അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്.

ഈ അ്ക്കൗണ്ട് നമ്ബരിൽ സംശയം തോന്നിയ ജില്ലാ ട്രഷറി ഓഫീസർ ട്രഷറി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം ട്രഷറി ആസ്ഥാന കാര്യാലയ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ ട്രഷറിയിൽ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ആസൂത്രിത തട്ടിപ്പ് കണ്ടെത്തിയത്.

പല തവണയായി 8,13,468 രൂപ വകമാറ്റി. തുടർന്ന് ഏഴു തവണകളായി വിവിധ ട്രഷറികളിലൂടെ 8.13 ലക്ഷം പിൻവലിക്കുകയും ചെയ്തതായി ട്രഷറി ഡയറക്ടർ കണ്ടെത്തി. ക്രമവിരുദ്ധമായി വ്യാജ അക്കൗണ്ട് ആരംഭിച്ചതിലും അതിലേക്ക് പണം ക്രെഡിറ്റ് ചെയ്തതിലും പിൻവലിച്ചതിലും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.