സ്വന്തം പേരില്‍ സ്മാര്‍ട്ട് ഫോണുമായി ട്രംപ്; റീചാര്‍ജ് പ്ലാനും പ്രഖ്യാപിച്ചു

Spread the love

വാഷിങ്ടണ്‍: യുദ്ധത്തിനിടെ സ്വന്തം പേരില്‍ സ്മാര്‍ട്ട് ഫോണുമായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.  കുടുംബ സ്ഥാപനമായ ദ് ട്രംപ് ഓർഗനൈസേഷൻ കമ്പനിയാണ് ട്രംപിന്റെ പേരിൽ മൊബൈല്‍ ഫോണും റീചാർജ് പ്ലാനും അവതരിപ്പിച്ച്‌ത്.

499 ഡോളർ (43,000 രൂപ) വിലയുള്ള ‘ടി1’ സ്മാർട്ഫോണ്‍ ആണ് ‘ട്രംപ് മൊബൈല്‍’ ബ്രാൻഡില്‍ വിപണിയില്‍ ഇറക്കുന്നത്.

സെപ്റ്റംബറില്‍ വിപണയില്‍ വില്‍പനക്കെത്തുന്ന ഫോണിനായി 100 ഡോളർ (8,600 രൂപ) മുൻകൂർ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ആവശ്യക്കാർ മുൻകൂർ ബുക്കിങ്ങിന് ശ്രമിച്ച്‌ ട്രംപ് കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്ന സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റീചാർജ് പ്ലാൻ

പ്രതിമാസം 47.45 ഡോളറിന്‍റെ (4,000 രൂപ) റീചാർജ് പ്ലാൻ ആണ് ട്രംപ് കമ്ബനി അവതരിപ്പിച്ചത്. അണ്‍ലിമിറ്റഡ് കോളും എസ്.എം.എസും ഡേറ്റയും (ഇന്‍റർനെറ്റ് സൗകര്യം) വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം 24*7 റോഡ്സൈഡ് അസിസ്റ്റൻസും ടെലിഹെല്‍ത്ത് സേവനവും അടക്കം ‘ദ് 47 പ്ലാൻ’ ഉറപ്പു നല്‍കുന്നുണ്ട്.

ഇന്ത്യ അടക്കം 100ഓളം രാജ്യങ്ങളിലേക്ക് അണ്‍ലിമിറ്റഡ് കോളും മൊബൈല്‍ കമ്ബനി വാഗ്ദാനം ചെയ്യുന്നു. രണ്ടാംവട്ടം പ്രസിഡന്‍റായ ട്രംപ് അമേരിക്കയുടെ 47മത് ഭരണാധികാരിയാണ്. ഇത് അനുസ്മരിക്കുന്നതാണ് ‘ദ് 47 പ്ലാൻ’.

 

അതേസമയം, റീചാർജ് പ്ലാനിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. അമേരിക്കയിലെ മുൻനിര ടെലികോ കമ്ബനികളായ വെറൈസണ്‍, ടി-മൊബൈല്‍, എ.ടി ആൻഡ് ടി എന്നിവ പ്രതിമാസം 25-30 ഡോളറിന്‍റെ (2,500 രൂപ) പ്ലാനുകളാണ് നിലവില്‍ നല്‍കുന്നത്.

 

സ്മാർട്ട് ഫോണിന്‍റെ പ്രത്യേകത

ടി1 സ്മാർട്ട്ഫോണിന് സ്വർണനിറമാണ് ട്രംപ് കമ്ബനി നല്‍കിയിട്ടുള്ളത്. ‘മേക്ക് അമേരിക്ക ഗ്രെയ്റ്റ് എഗൈൻ’ എന്ന ട്രംപിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും യു.എസ് ദേശീയ പതാകയും ഫോണില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ‘അമേരിക്കയുടെ അഭിമാനം ഉയർത്തിപ്പിടിക്കും ഒപ്പം നില്‍ക്കും’ എന്ന് പറയുന്ന ട്രംപ് കമ്ബനി, കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനം നല്‍കുന്നുവെന്ന് അവകാശപ്പെടുന്നു.