
തേർഡ് ഐ ബ്യൂറോ
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് സ്ഥിതിഗതികൾ അതീവ രൂക്ഷമായേക്കുമെന്നു മുന്നറിയിപ്പ്. ആരോഗ്യമന്ത്രിയ്ക്കു പിന്നാലെ, കൊവിഡ് പ്രതിരോധ വിദഗ്ധ സമിതി അംഗമായ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷമെങ്കിലും കടക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.
കേരളത്തിൽ ഓഗസ്റ്റ് 15നു കോവിഡ് കേസുകൾ 41,000 കടക്കുമെന്ന് മുൻ ഡിജിപി പറഞ്ഞു. സംസ്ഥാനത്ത് നടപ്പിലാക്കിയ ട്രിപ്പിൾ ലോക്ഡൗൺ ഫലപ്രദമായില്ല. ജൂലൈയ് അഞ്ച് മുതൽ നടപ്പാക്കിവരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ ഫലപ്രദമായിട്ടില്ലെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടച്ചുപൂട്ടൽ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തിൽ ഉണ്ട് . അവർ പോലും സ്വയം അറിയാതെ, മറ്റാരുമറിയാതെ, അവർ ആയിരിക്കുന്ന വീടുകളിലും അയൽ പ്രദേശത്തും അവർ രോഗം പടർത്തിക്കൊണ്ടേയിരിക്കുമെന്നും ജേക്കബ് പുന്നൂസ് ചൂണ്ടിക്കാണിച്ചു