
നെല്ലൂർ: പത്ത് വയസുള്ള ആദിവാസി ബാലികയ്ക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസികളുടെ മർദ്ദനം.
ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ചായിരുന്നു മർദ്ദിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് കുട്ടിക്കു നേരെ അയല്‍വാസികളുടെ ആക്രമണം.
ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയില്‍ കകർലാഡിബ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. ഗണ്ടല ചെഞ്ചമ്മയെന്ന കുട്ടിയെ മോഷണ കുറ്റം നിർബന്ധിച്ച് സമ്മതിപ്പിച്ചെങ്കിലും, പിന്നീട് പങ്കില്ലെന്ന് തെളിഞ്ഞു.
മാതാപിതാക്കളില്ലാത്ത ചെഞ്ചമ്മ അമ്മായിയുടെ സംരക്ഷണയിലാണ് താമസിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയല്‍വാസികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചൂടുള്ള ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയും തവി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായും നാട്ടുകാർ ആരോപിച്ചു. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് ഓടിക്കൂടിയവർ കുട്ടിയെ രക്ഷിക്കുമ്പോള്‍ ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് പൊലീസിന് നല്കിയ മൊഴി.
ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്രി. കേസില്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിയുടെ അമ്മായി ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തു.