നടിയെ ആക്രമിച്ച കേസ്; വിചാരണ നവംബര്‍ 10 ന് പുനരാരംഭിക്കും; 36 സാക്ഷികള്‍ക്ക് സമന്‍സ്; മഞ്ജു വാര്യരെ വിസ്തരിക്കുന്ന കാര്യം സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം

Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നവംബർ 10ന് വിചാരണ പുനരാരംഭിക്കും. കേസിൽ മഞ്ജു വാര്യരെ വിസ്തരിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് വന്ന ശേഷം തീരുമാനമുണ്ടാകും.

39 സാക്ഷികളെ ആണ് വിസ്തരിക്കുക . ഡിസംബർ 6 വരെ വിസ്തരിക്കേണ്ടവരുടെ തിയ്യതി തീരുമാനിച്ചു . ഏറ്റവും കൂടുതൽ ദിവസം വിസ്തരിക്കുക ബാലചന്ദ്രകുമാറിനെ ആയിരിക്കും .

അതേസമയം നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികളെ അനുബന്ധ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം താൻ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്‍റെയും ശരത്തിന്‍റെയും ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി നിരാകരിച്ചിരുന്നു.