play-sharp-fill
കോട്ടയം നഗരം വീണ്ടും  സാമൂഹ്യവിരുദ്ധരുടെ പിടിയിൽ: ഒരാഴ്ചയ്ക്കിടെ ഇവിടെ നടന്നത് 3 അക്രമ സംഭവങ്ങൾ: നഗരമധ്യത്തിൽ  പോലീസിനു പോലും രക്ഷയില്ലാത്ത സാഹചര്യം: അക്രമികൾ അഴിഞ്ഞാടുന്ന  സന്ധ്യാസമയത്ത്  പോലീസിന് പണി വാഹനപരിശോധന

കോട്ടയം നഗരം വീണ്ടും സാമൂഹ്യവിരുദ്ധരുടെ പിടിയിൽ: ഒരാഴ്ചയ്ക്കിടെ ഇവിടെ നടന്നത് 3 അക്രമ സംഭവങ്ങൾ: നഗരമധ്യത്തിൽ പോലീസിനു പോലും രക്ഷയില്ലാത്ത സാഹചര്യം: അക്രമികൾ അഴിഞ്ഞാടുന്ന സന്ധ്യാസമയത്ത് പോലീസിന് പണി വാഹനപരിശോധന

സ്വന്തം ലേഖകൻ

കോട്ടയം: നഗരമദ്ധ്യത്തിൽ ഒരാഴ്ചയ്ക്കിടെ 3 3 അതിക്രമ സംഭവങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കാതെ പോലീസ്. ഒരു കത്തിക്കുത്തും അക്രമ സംഭവവും പൊലീസുകാരനെ തന്നെ അടിച്ചുവീഴ്ത്തുന്ന നടപടിയും ഉണ്ടായിട്ടും കാര്യമായ പ്രതിരോധം ഒന്നും ഒന്നും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ജില്ലാ പോലീസിന്റെ ആന്റി ഗുഡ് സ്ക്വാഡ് ഏതാണ്ട് നിർജീവമായ കൂടി ചെയ്തതോടെ നഗരത്തിലെ സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യാനാവാത്ത സ്ഥിതിയായി. കഴിഞ്ഞദിവസം ഉണ്ടായ അക്രമ സംഭവങ്ങളിൽ ഇതിൽ പ്രതികളാക്കപ്പെട്ടവർ എല്ലാം തന്നെ നഗരത്തിലെ സ്ഥിരം പ്രശ്നം കാരുടെ പട്ടികയിൽ പെട്ടവരാണ്. നഗരത്തിൽ അലഞ്ഞു തിരിയുന്ന ട്രാൻസ്ജെൻഡറുകൾ കൂടുതൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇവർക്കെതിരെ എതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിനും സാധിക്കുന്നില്ല. നഗരത്തിൽ രാത്രി കാലങ്ങളിൽ കടത്തിണ്ണകളിലും കിടന്നുറങ്ങി പകൽസമയങ്ങളിൽ മദ്യലഹരിയിൽ പ്രശ്നം ഉണ്ടാകുന്നതാണ് ആണ് അക്രമിസംഘം സംഘങ്ങളുടെ പ്രധാന പരിപാടി. സന്ധ്യ ആകുമ്പോൾ മുതൽ നഗരത്തിൽ അക്രമി സംഘങ്ങൾ അഴിഞ്ഞാട്ടം തുടങ്ങും. കാര്യമായ പോലീസ് സാന്നിധ്യം ഇല്ലാത്തതിനാൽ ഈ സമയത്താണ് ആണ് അക്രമികൾ പരസ്യമുള്ള മദ്യപാനവും സാമൂഹ്യവിരുദ്ധ പ്രവർത്തനവും കൂടുതൽ നടത്തുന്നത്. സ്ത്രീ ലൈംഗിക തൊഴിലാളികളും ട്രാൻസ്ജെൻഡറുകളും ഇപ്പോൾ നഗരത്തിൽ സജീവമായത് സാധാരണക്കാർക്ക് അടക്കം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വൈകിട്ട് 5 മണിമുതൽ മുതൽ രാത്രി 10 വരെ പോലീസിന് വാഹന പരിശോധന മാത്രമാണ് ജോലി. ഈ സമയത്താണ് അക്രമിസംഘം കൂടുതലും നഗരത്തിൽ അതിൽ അഴിഞ്ഞാടുന്നത്. ഈ സമയത്ത് പരസ്യമായ മദ്യപാനവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും തടയാൻ പോലീസിന് ഈ സമയത്ത് സാധിക്കാറില്ല.
കഴിഞ്ഞദിവസം തിരുനക്കര മൈതാനത്ത് ട്രാൻസ്ജെൻഡറും ലൈംഗികത്തൊഴിലാളിയായ സ്ത്രീയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കം പരിഹരിക്കുന്നതിനായി ഇടയിൽ കയറിയ യുവാവിന് ട്രാൻസ്ജെൻഡറിന്റെ മർദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം നഗരമദ്ധ്യത്തിൽ തിരുനക്കര തിയേറ്റർ റോഡിൽ കടത്തിണ്ണയിലെ കിടപ്പിനെ ചൊല്ലി രണ്ടുപേർ തമ്മിൽ തർക്കം ഉണ്ടാകുകയും തമിഴ്നാട് സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച് ചെയ്തിരുന്നു. ഇതിനിടെയാണ് ടി ബി റോഡിൽ മദ്യലഹരിയിൽ അക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ഇയാൾ ആക്രമിച്ചത്. ആക്രമണത്തിൽ അതിൽ രണ്ട് പോലീസുകാർക്ക് അ പരിക്കേൽക്കുകയും ചെയ്തിരുന്നു എന്നാൽ ആക്രമണം നടന്ന് ഇന്ന് പത്ത് മിനിറ്റിനു ശേഷമാണ് ആണ് കൂടുതൽ പോലീസുകാർക്ക് സ്ഥലത്തെത്താൻ സാധിച്ചത്. ഇത് നഗരത്തിൽ പൊലീസ് സാന്നിധ്യം കുറവാണെന്നു ഉള നിർണായക തെളിവായി മാറി. ഈ സാഹചര്യത്തിലാണ് നഗരത്തിൽ തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തേക്ക് വീണ്ടും വെസ്റ്റ് പോലീസ്റ്റേഷൻ എത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
നഗരത്തിൽ കഴിഞ്ഞുകൂടുന്ന സാമൂഹ്യവിരുദ്ധരിൽ ഭൂരിഭാഗവും ഉച്ചയ്ക്ക് സന്നദ്ധ സംഘടനകൾ നൽകുന്ന പൊതിച്ചോറ് കഴിച്ചാണ് കഴിയുന്നത്. പട്ടിണി കാരായ ആളുകൾക്ക് സന്നദ്ധ സംഘടനകൾ സഹായം എന്ന രീതിയിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ ഇത് അർഹിക്കുന്ന കൈകളിലാണ് എത്തുന്നതെന്ന് എന്ന് എന്ന സംശയമാണ് ഉയരുന്നത് നേരത്തെ തിരുനക്കര മൈതാനത്ത് സാമൂഹ്യവിരുദ്ധ സംഘങ്ങൾ സംഘടനകളിൽ നിന്നും പൊതിച്ചോറ് വാങ്ങി കഴിക്കുന്ന സംബന്ധിച്ച് തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിനുശേഷവും സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണം ഇത്തരക്കാരുടെ കൈകളിലാണ് എത്തുന്നത്. ലൈംഗിക തൊഴിലാളികളായ സ്ത്രീകളും ഇവരെ ചുറ്റിപ്പറ്റി കഴിയുന്ന ഒരു വിഭാഗം പുരുഷന്മാരുമാണ് നഗരത്തിൽ അതിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നത്. നഗരത്തിൽ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഇത്തരം അക്രമ സംഭവങ്ങൾ ഈ സംഘങ്ങൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇതിൽ ഇത്തരം അക്രമങ്ങൾക്കെതിരെ എതിരെ നടപടിയെടുക്കാൻ പോലീസിന് മതിയായ അധികാരമില്ല. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന വരെ അറസ്റ്റ് ചെയ്യാനും കോടതിയിൽ ഹാജരാക്കും റിമാൻഡ് ചെയ്യാനും നിലവിലുള്ള നിയമങ്ങൾ പോലീസിന് അനുവദിക്കുന്നില്ല. ഇതുതന്നെയാണ് ഇത്തരം ഇത്തരക്കാരെ അമർച്ച ചെയ്യുന്നതിനുള്ള പോലീസിന്റെ പ്രധാന തടസ്സം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ പോലും പിടികൂടി അനാഥാലയത്തിൽ ആക്കിയാലും രണ്ടുദിവസത്തിനുള്ളിൽ തിരികെയെത്തും. ഇതുതന്നെയാണ് ഈ സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാനുള്ള പോലീസിന്റെ പ്രധാന തടസ്സം. നഗരമധ്യത്തിൽ പോലീസ് സ്റ്റേഷൻ വരികയും 24 മണിക്കൂറും പോലീസ് സാന്നിധ്യം ഉണ്ടാകുകയും ചെയ്താൽ ഒരു പരിധി വരെ അക്രമസംഭവങ്ങൾ തയ്യാറാക്കുന്നതാണ് തടയാനാകും എന്നതാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. പോലീസ് സ്റ്റേഷൻ തിരുനക്കര തന്നെ കൊണ്ടുവരണമെന്ന് എന്ന് ആവശ്യപ്പെടുന്നതും ഈ സാഹചര്യത്തിൽ തന്നെയാണ് ആണ്. നഗരത്തിൽ പൊലീസ് സാന്നിധ്യം വർദ്ധിച്ചാൽ ഇത്തരക്കാർ അക്രമങ്ങൾ ഏർപ്പെടുന്നത് തടയാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.