
തിരുവനന്തപുരം: പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്ത അറസ്റ്റില്‍ ആയ ഇന്ത്യൻ യുട്യൂബിർ ജ്യോതി മല്‍ഹോത്രയുടെ കേരളത്തിലേക്കുള്ള സന്ദർശനം സ്‌പോണ്‍സ്‌ർ ചെയ്തത് ടുറിസം മന്ത്രി മുഹമ്മദ് റിയാസെന്ന കടുത്ത ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്.
ജ്യോതി കണ്ണൂരില്‍ സന്ദർശനം നടത്തിയ വേളയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സ്പോണ്‍സർ ചെയ്ത പരിപാടിയുടെ ഭാഗമായി ആതിഥേയത്വം നല്‍കിയതായി അദ്ദേഹം ആരോപണം ഉന്നയിച്ചു.
അദ്ദേഹം ജ്യോതിയുടെ കേരളത്തിലേക്കുള്ള വരവ് എന്തിനായിരുന്നു എന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു, എന്തിനു വന്നു, അവർ എവിടേക്ക് പോയി, ഇതിന് പിന്നിലെ അജണ്ട എന്താണ് എന്നിങ്ങനെ കുറെയധികം ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു,

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇതിന് വ്യക്തമായ പ്രതികരണം മന്ത്രി റിയാസിന്റെ ഭാഗത്ത് നിന്നോ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നൂ വന്നിട്ടില്ല. അതേസമയം, അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്,
പാക് ചാര ജ്യോതി മല്‍ഹോത്രയുടെ കണ്ണൂർ യാത്ര സ്പോണ്‍സർ ചെയ്തത് കേരള ടൂറിസമാണ്, പിണറായി വിജയന്റെ മരുമകനാണ് ഇത് നടത്തിയത്. അവർ
ആരെയാണ് കണ്ടത്? അവർ എവിടെ പോയി? യഥാർത്ഥ അജണ്ട എന്താണ്? പാക് ബന്ധമുള്ള ഒരു ചാരന് കേരളം എന്തിനാണ് ചുവപ്പ് പരവതാനി വിരിക്കുന്നത്?’ – എക്‌സിലെ ഒരു പോസ്റ്റില്‍ സുരേന്ദ്രൻ പറഞ്ഞു.