സംശയം തോന്നി ടാങ്കർ ലോറിക്ക് കൈ കാണിച്ചു: നിർത്താതെ ചീറിപ്പാഞ്ഞ് യുവാക്കൾ; മലപ്പുറം തിരൂരിൽ 30 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പോലീസ് പിടികൂടിയത് കക്കൂസ് മാലിന്യം

Spread the love

മലപ്പുറം: കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി. മലപ്പുറം തിരൂരിൽ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചവരെ 30 കിലോമീറ്ററിലേറെ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്.

തുഞ്ചൻ പറമ്പിലെ വിദ്യാരംഭത്തോടനുബന്ധിച്ച്‌ പച്ചാട്ടിരിയില്‍ ഗതാഗത നിയന്ത്രണ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംശയം തോന്നി ടാങ്കര്‍ ലോറിക്ക് കൈ കാണിച്ചതോടെയാണ് തുടക്കം.

പുലര്‍ച്ചെ നാല് മണിയോടെയാണ് ലോറി പറവണ്ണ റോഡിലൂടെ തിരൂര്‍ ഭാഗത്തേക്ക് വന്നത്. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിന്റെ ഭാഗമായി എസ് ഐ നിര്‍മ്മല്‍ കൈ കാണിച്ചെങ്കിലും ലോറി നിർത്താതെ അതിവേഗം മുന്നോട്ട് പായുകയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പൊലീസ് സംഘം ലോറി പിന്തുടര്‍ന്ന് പിടികൂടി. പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ കക്കൂസ് മാലിന്യമാണെന്നും തിരൂരില്‍ തള്ളാൻ കൊണ്ടുവന്നതാണെന്നും മനസ്സിലായത്. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്ന ചാപ്പനങ്ങാടി സ്വദേശി ഡ്രൈവര്‍ മുഹമ്മദ് റാഫി, അങ്ങാടിപ്പുറം വഴിപ്പാറ സ്വദേശി ഫൗസാന്‍, കടുങ്ങപുരം ജംഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ നമ്പർ ആയിരുന്നു ടാങ്കറില്‍ ഉണ്ടായിരുന്നത്. മാലിന്യം തള്ളാനുള്ള പൈപ്പ് ഉള്‍പ്പടെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചിട്ടുണ്ടായിരുന്നു. മാലിന്യം തള്ളാൻ അനുയോജ്യമായ സ്ഥലം തേടി ചുറ്റുന്നതിനിടെയാണ് സംഘം ടാങ്കറുമായി പൊലീസിന് മുന്നില്‍ പെട്ടത്.