play-sharp-fill
മേളപ്പെരുമയുടെ ചോരാത്ത ആവേശത്തില്‍ പൂരനഗരി;  നിറക്കാഴ്ചകളുമായി കുടമാറ്റം; താളനാദങ്ങൾ സമന്വയിച്ച പഞ്ചവാദ്യത്തിന്റെ ലയ മാധുരി;  ആവേശപ്പൂരത്തിൽ ആറാടി  ജനമഹാസാഗരം

മേളപ്പെരുമയുടെ ചോരാത്ത ആവേശത്തില്‍ പൂരനഗരി; നിറക്കാഴ്ചകളുമായി കുടമാറ്റം; താളനാദങ്ങൾ സമന്വയിച്ച പഞ്ചവാദ്യത്തിന്റെ ലയ മാധുരി; ആവേശപ്പൂരത്തിൽ ആറാടി ജനമഹാസാഗരം

സ്വന്തം ലേഖകൻ

കൊട്ടിക്കയറിയ മേളപ്പെരുമയുടെ ചോരാത്ത ആവേശത്തില്‍ പൂരനഗരി. നിറക്കാഴ്ചകളുമായി കുടമാറ്റം.താളനാദങ്ങൾ സമന്വയിച്ചപ്പോൾ പഞ്ചവാദ്യത്തിന്റെ ലയ മാധുരി പരന്നു തുടങ്ങി. മടങ്ങിവരവിന്റെ ഉൽസാഹമായിരുന്നു സകലകലാകാരൻമാരുടെയും വിരലുകളിൽ.


തൃശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകളിലൊന്നായ കുടമാറ്റം വര്‍ണാഭമായ ലഹരിയോട് പൂരപ്രേമികള്‍ക്ക് മുന്നിലേക്ക്..തിരുവമ്പാടി, പാറമേക്കാവ്‌ വിഭാഗങ്ങളാണ് കുടമാറ്റത്തില്‍ പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ നടന്ന ഇലഞ്ഞിത്തറമേളം ജനങ്ങള്‍ക്ക് ആവേശമായി. ആഘോഷമായി മഠത്തില്‍വരവ് പഞ്ചവാദ്യം. പഞ്ചനാദങ്ങളുടെ പല തരംഗങ്ങളുയർത്തിയായിരുന്നു മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ മടങ്ങിവരവ്. കോങ്ങാട് മധുവും സംഘവും ചേർന്ന് ബ്രഹ്മസ്വം മഠത്തെ നാദലയത്തിൽ ആറാടിച്ചു.

പൂരപ്രേമികളുടെയും ആനപ്രേമികളുടെയും വൈകാരികമായ നിമിഷങ്ങള്‍ തിരുവമ്പാടി ചന്ദ്രശേഖരന്റെ എഴുന്നള്ളത്ത് നിമിഷങ്ങളിലുണ്ടായി.

കാതുകളില്‍ അലയടിക്കുന്ന മേളപ്പെരുക്കം കോങ്ങാട് മധുവിന്റെയും സംഘത്തിന്റെയും കലാശക്കൊട്ടിലൂടെ താളത്തില്‍ ലയിച്ചു.