ഓണക്കോടിക്കൊപ്പം പതിനായിരം രൂപ; തൃക്കാക്കര നഗരസഭ ചെയർപേഴ്സണിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; കുറ്റം ചെയ്തെന്ന് വ്യക്തമായാൽ ശക്തമായ നടപടിയെന്ന് വി.ഡി സതീശൻ; എറണാകുളം ഡിസിസിയോട് വിശദീകരണം തേടി

ഓണക്കോടിക്കൊപ്പം പതിനായിരം രൂപ; തൃക്കാക്കര നഗരസഭ ചെയർപേഴ്സണിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; കുറ്റം ചെയ്തെന്ന് വ്യക്തമായാൽ ശക്തമായ നടപടിയെന്ന് വി.ഡി സതീശൻ; എറണാകുളം ഡിസിസിയോട് വിശദീകരണം തേടി

സ്വന്തം ലേഖകൻ

കൊച്ചി: തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഓണക്കോടിക്കൊപ്പം പതിനായിരം രൂപ നൽകിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്.

പതിനായിരം രൂപ അടങ്ങിയ കവർ കൗൺസിലർമാർ ചെയർപേഴ്സന് നൽകുന്ന ദൃശ്യം പുറത്ത് വന്നു. ദൃശ്യത്തിൽ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗൺസിലർമാർ ചെയർപേഴ്സനെ അറിയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു നേരത്തെ ചെയർപേഴ്സൻറെ വാദം.

അതേസമയം, പണം തന്നെന്ന് സ്ഥിരീകരിച്ച് കൂടുതൽ ഭരണപക്ഷം കൗൺസിലർമാരും രംഗത്തെത്തി. പുടവയുടെ പണം മാത്രമാണെന്ന് കരുതിയാണ് കവർ വാങ്ങിയതെന്നും കൗൺസിലർമാർ പറയുന്നുണ്ട്. പണമടങ്ങിയ കവർ ചെയർപേഴ്സന് തിരിച്ചു നൽകുന്നതിൻറെ കൂടുതൽ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി.

സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായത്തോടെ ചെയർപേഴ്സൻറെ നടപടി അന്വേഷിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

എറണാകുളം ഡിസിസി പ്രസിഡൻറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം ചെയ്തെന്ന് വ്യക്തമായാൽ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പണം ആർക്കും നൽകിയിട്ടില്ലെന്ന നിലപാടിലാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ, തെളിവായി കൗൺസിലർമാർ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറിൽ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു.

എന്നാൽ തിരിച്ചേൽപ്പിച്ചത് പണമടങ്ങിയ കവർ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതൽ വീഡിയോ കൗൺസിലർമാർ പുറത്ത് വിട്ടു. പരാതി ശരിവെച്ച് ഭരണപക്ഷ കൗൺസിലർ റാഷിദ് ഉള്ളമ്പള്ളി നടത്തിയ ഫോൺ സംഭാഷവും പുറത്താത് അജിത തങ്കപ്പന് തിരിച്ചടിയാകും.

ചെയർപേഴ്സനെതിരെ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ് കൗൺസിലർ വിഡി സുരേഷ് സംഘടിപ്പിച്ച തിരുവോണ പരിപാടിയിൽ നിന്ന് പിടി തോമസ് വിട്ട് നിന്നതും വിദാമായി.