
പാലാ: നവകേരളസദസ്സ് വേദിയില്‍ തോമസ് ചാഴികാടൻ എം.പി.യെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ചടങ്ങില്‍ സ്വാഗതം പറഞ്ഞ ചാഴികാടൻ മുഖ്യമന്ത്രി വേദിയില്‍ ഇരിക്കെ തനിക്ക് രണ്ട് മൂന്ന് കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചു. റബ്ബറിന് താങ്ങുവില കൂട്ടിയതില്‍ അദ്ദേഹം നന്ദി രേഖപ്പെടുത്തി. പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ 13 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മലങ്കര മീനച്ചില്‍ കുടിവെള്ളപദ്ധതി തുടങ്ങിയതിനും നന്ദി പറഞ്ഞു.
പാലാ സിന്തറ്റിക്ക് ട്രാക്ക് നവീകരണത്തിന് അഞ്ച് കോടി അനുവദിക്കണമെന്നും ചേര്‍പ്പുങ്കല്‍ പാലം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി ഇവയ്ക്ക് മറുപടി പറഞ്ഞു. പരിപാടിയെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരാതി സ്വീകരിക്കല്‍ മാത്രമല്ല പ്രധാന കാര്യം. നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കാനാണ് സദസ്സ്.
കേരളം നേരിടുന്ന അവഗണനയും ജനത്തെ ബോധ്യപ്പെടുത്തുന്നു. നാട് എവിടെ എത്തി, ഇനി എന്തുചെയ്യണം എന്നിവയും അവതരിപ്പിക്കുന്നു. തോമസ് ചാഴികാടന് അത് വേണ്ടത്ര മനസ്സിലാകാതെവന്നത് ഖേദകരമാണ്. പ്രസംഗത്തിന് അവസാനം മുഖ്യമന്ത്രി, ചാഴികാടൻ ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പുംനല്‍കി.
ചടങ്ങിനുശേഷം താൻ മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചതായി തോമസ് ചാഴികാടൻ അറിയിച്ചു.