play-sharp-fill
മൂന്നാം തവണയും പതിനഞ്ചുകാരനൊപ്പം ഒളിച്ചോടിയ പതിനാലുകാരിയേയും കാമുകനെയും കണ്ടെത്തി; പൊലീസിന് തലവേദനയായ  തൊടുപുഴയിലെ കുട്ടികമിതാക്കൾ കുടുങ്ങിയത് മൊബൈൽഫോൺ ലൊക്കേഷൻവെച്ച്

മൂന്നാം തവണയും പതിനഞ്ചുകാരനൊപ്പം ഒളിച്ചോടിയ പതിനാലുകാരിയേയും കാമുകനെയും കണ്ടെത്തി; പൊലീസിന് തലവേദനയായ തൊടുപുഴയിലെ കുട്ടികമിതാക്കൾ കുടുങ്ങിയത് മൊബൈൽഫോൺ ലൊക്കേഷൻവെച്ച്

സ്വന്തം ലേഖകൻ
ചെറുതോണി: മൂന്നാം തവണയും പതിനഞ്ചുകാരനായ കാമുകനോടൊപ്പം ഒളിച്ചോടിയ പതിനാലുകാരിയേയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. താന്നിക്കണ്ടത്തുള്ള ബന്ധുവീട്ടിൽനിന്നും കാണാതായ പെൺകുട്ടിയെയാണ് മണിയാറൻകുടി പള്ളിസിറ്റി സ്വദേശിയായ കൗമാരക്കാരനൊപ്പം പൊലീസ് പിടികൂടിയത്.

ഞായർ രാത്രി ഒന്നരയ്ക്കാണു താന്നിക്കണ്ടത്തുള്ള ബന്ധുവീട്ടിൽനിന്നു പെൺകുട്ടിയെ കാണാതായ വിവരം കുടുംബാംഗങ്ങൾ അറിയുന്നത്. 15 വയസ്സുകാരനൊപ്പം സ്കൂട്ടറിലാണു പെൺകുട്ടി പോയത്. വിവരമറിഞ്ഞെത്തിയ ഇടുക്കി പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ കൗമാരക്കാരന്റെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി. ഇന്നലെ രാവിലെ കൗമാരക്കാരന്റെ വീട്ടിലേക്കു പോകുന്നതിനിടെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇടുക്കി എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.


മൂലമറ്റം സ്വദേശിനിയായ പതിനാലുകാരിയെ മൂന്നാം തവണയാണ് വീട്ടിൽ നിന്നും കാണാതാവുന്നത്. രണ്ട് മാസം മുമ്പാണ് പെൺകുട്ടിയെ ആദ്യം കാണാതാകുന്നത്. പെൺകുട്ടി ആദ്യം ആയവനയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ച് കാണാതായ കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മൂവാറ്റുപുഴ സ്വദേശിയായ പതിനഞ്ചുകാരനായ കാമുകനുമായി നാടുവിട്ടതാണെന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഇവരെ തിരികെയെത്തിച്ച് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷം വീണ്ടും കുട്ടിയെ മൂലമറ്റത്തെ വീട്ടിൽ നിന്നും കാണാതായി. കാഞ്ഞാർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനെ തുടർന്ന് പെൺകുട്ടി വീണ്ടും കാമുകനുമായി നാടു വിട്ടതായി കണ്ടെത്തുകയായിരുന്നു.