play-sharp-fill
മേയറുടെ വലിയ മോഡല്‍; പൊങ്കാല ശുചീകരണം സീറോ ബജറ്റില്‍; ചരിത്രമെഴുതി തിരുവനന്തപുരം നഗരസഭ

മേയറുടെ വലിയ മോഡല്‍; പൊങ്കാല ശുചീകരണം സീറോ ബജറ്റില്‍; ചരിത്രമെഴുതി തിരുവനന്തപുരം നഗരസഭ

സ്വന്തം ലേഖിക
തിരുവനന്തപുരം: സീറോ ബഡ്ജറ്റിൽ ആറ്റുകാല്‍ പൊങ്കാല ശുചീകരണം നടത്തി ചരിത്രമെഴുതി ഇത്തവണ തിരുവനന്തപുരം നഗരസഭ.

പ്രവിശ്യത്തെ പൊങ്കാല മഹോത്സവം കഴിഞ്ഞ് പൊങ്കാലയുടെ മാലിന്യങ്ങള്‍ നഗരസഭ സമയബന്ധിതമായി തന്നെ നീക്കം ചെയ്തുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


മുന്‍കാലങ്ങളില്‍ വിപുലമായി പൊങ്കാല നടക്കുമ്ബോള്‍ 30 ലക്ഷത്തോളം രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാകാറുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചെലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഈ വിഷയത്തില്‍ ചില തല്‍പ്പരകക്ഷികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

സീറോ ബഡ്ജറ്റ്’ ശുചീകരണം പൂർത്തിയാക്കുന്നതിനായി 5 യോഗങ്ങള്‍ വിളിച്ച്‌ ചേര്‍തിരുന്നു. തുടര്‍ന്ന് നഗരസഭയുടെ മുഴുവന്‍ ജീവനക്കാരെയും മുന്‍നിശ്ചയിച്ച കേന്ദ്രങ്ങളില്‍ വിന്യസിക്കുകയായിരുന്നു ആദ്യപടി. ഓരോ സ്ഥലത്തും വോളന്റിയര്‍മാരെയും നിയോഗിച്ചു. ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങളടക്കം വിവിധ സന്നദ്ധ സംഘടനകള്‍ നല്‍കി. നഗരസഭയുടെ എല്ലാ വാഹനങ്ങളും ഇവിടങ്ങളില്‍ കേന്ദ്രീകരിച്ചു. കൂടാതെ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്നും ടിപ്പര്‍ ഓണേഴ്സ് അസോസിയേഷനും വാഹനങ്ങള്‍ വിട്ട് നല്‍കി. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തകരും എന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകരും ഈ ഉദ്യമത്തിന് പിന്തുണയുമായി കൈകോര്‍ത്തു. പൊങ്കാല ഇടുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ഈ സംവിധാനങ്ങളെ ഫലപ്രദമായി വിന്യസിച്ചു. ഭക്ഷണം ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷന്‍റെ വകയായി വിതരണം ചെയ്തു.

301 പോയിന്റുകളില്‍ നിന്നായി 38.312 ടണ്‍ മാലിന്യം നീക്കം ചെയ്തു. 787 നഗരസഭാ ജീവനക്കാര്‍ 60 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും 14 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ശുചീകരണത്തില്‍ പങ്കാളികളായി.

ഈ ചരിത്ര നേട്ടത്തിന് വേണ്ടി അധ്വാനിച്ച നഗരസഭയിലെ തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, എസ് പി സി യുടെ വോളന്റിയര്‍മാര്‍, കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, ടിപ്പര്‍ ഓണേഴ്സ് അസോസിയേഷന്‍, ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷന്‍ എന്നിവര്‍ക്കും എല്ലാത്തിനും നേതൃപരമായ പങ്ക് വഹിച്ച നഗരസഭാ സെക്രട്ടറിയ്ക്കും ശുചീകരണ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച ഭക്തജനങ്ങള്‍ക്കും മേയർ ഹൃദയം നിറഞ്ഞ നന്ദി ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.