അമ്മയ്‌ക്കൊപ്പം നടന്നുപോയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം; തിരുവനന്തപുരത്ത് 22കാരൻ പിടിയില്‍

Spread the love

തിരുവനന്തപുരം: അമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

ശ്രീകാര്യം ചാവടിമുക്കിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. കൊല്ലം കരിപ്ര സ്വദേശി ഹെയില്‍ രാജുവാണ് (22) ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്.

എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന സഹോദരിയെ ഹോസ്റ്റലില്‍ പോയി കണ്ടശേഷം തിരികെ വരുമ്ബോഴായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ശ്രീകാര്യത്തെ ഒരു ടീ ഷോപ്പില്‍ ജോലി ചെയ്യുന്ന പ്രതി പെണ്‍കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഒഴിഞ്ഞുമാറി. ഇതോടെ ഇയാള്‍ കുട്ടിയുടെ കയ്യില്‍ അടിച്ചു. വീണ്ടും പിന്തുടരുന്നത് കണ്ടതോടെ കുട്ടിയുടെ അമ്മ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ അന്വേഷണം നടത്തിയെങ്കിലും ഇതിനിടെ പ്രതി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് കുട്ടി അമ്മയോടൊപ്പം ശ്രീകാര്യം സ്റ്റേഷനിലെത്തി പരാതി നല്‍കി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായത്. ഇയാള്‍ മുമ്ബ് സ്‌ത്രീയെ ഉപദ്രവിച്ച്‌ മാല പൊട്ടിച്ച കേസില്‍ റിമാൻഡിലായിട്ടുണ്ട്. നിലവില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.