
സ്വന്തം ലേഖകൻ
കോട്ടയം തിരുനക്കരയിൽ പ്രവർത്തിക്കുന്ന അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ വൻ തട്ടിപ്പ്. മുണ്ടക്കയം സ്വദേശിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. എ ജെ ട്രസ്റ്റ് എന്ന പേരിൽ കുടുംബ ട്രസ്റ്റ് രജിസ്റ്റർ ചെയ്താണ് ഇയാൾ അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയത്. അജയ് സ്മൃതി ട്രസ്്റ്റിന്റെ ഭാരവാഹികളിൽ നിന്നും ഇയാൾ പിരിവ് നടത്തി. ഇതോടെയാണ് തട്ടിപ്പിനെക്കുറിച്ച് പുറത്തറിയുന്നത്.
അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റി എം.എൻ രാധാകൃഷ്ണൻ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയതോടെയാണ് മുണ്ടക്കയം സ്വദേശിയായ അജയ് ഉത്തമൻ പിടിയിലാകുന്നത്. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ തിരുനക്കര കേന്ദ്രീകരിച്ച് വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് ഈ തട്ടിപ്പ് അരങ്ങേറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ലാണ് അജയ് ഉത്തമൻ തട്ടിപ്പ് നടത്തുന്നതിനായി എ ജെ ട്രസ്റ്റ് രൂപീകരിച്ചത്. അജയ് ഉത്തമനും കുടുംബാംഗങ്ങളും മാത്രമാണ് സംഘടനയിൽ അംഗങ്ങൾ. ട്രസ്റ്റിന്റെ പേരിൽ പൊൻകുന്നം, ചങ്ങനാശേരി, തിരുവല്ല, വാകത്താനം, ഏറ്റുമാനൂർ, കറുകച്ചാൽ തിരുനക്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പല തവണ അജയ് ഉത്തമൻ പിരിവിനായി എശത്തിയിട്ടുണ്ട്.
തിരുനക്കര മേഖലയിൽ അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ വ്യാപകമായി വ്യാജ പിരിവ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ട്രസ്റ്റ് ഭാരവാഹികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്നാണ് വെസ്റ്റ് പൊലീസ്അജയ് ഉത്തമനെ കസ്റ്റഡിയിൽ എടുത്തത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.