
തിരുച്ചിറപ്പള്ളി: പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ഭെൽ) മുതിർന്ന ഉദ്യോഗസ്ഥനെ ഓഫീസിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ മാനേജറായ എം ഷൺമുഖത്തെയാണ് (50) തിരുച്ചിറപ്പള്ളിയിലെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിവെച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് എത്തുമ്പോൾ ഓഫീസ് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പൊലീസും ഭെലിലെ അഗ്നിശമന വിഭാഗവും ചേർന്ന് ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് വെടിയേറ്റ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം ഏഴ് മണി വരെ അദ്ദേഹവുമായി ചിലർ സംസാരിച്ചിരുന്നു. വൈകുന്നേരം 4.30ന് ഒരു മീറ്റിങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷൺമുഖത്തിന്റെ തലയിൽ വെടിയേറ്റ ഒരു പാടുണ്ടായിരുന്നുവെന്നും ലക്ഷണങ്ങൾ പരിശോധിച്ചപ്പോൾ സ്വയം വെടിയുതിർത്തതാണെന്നാണ് മനസിലാവുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇക്കാര്യം പൂർണമായി സ്ഥരീകരിച്ചിട്ടില്ല. വിശദമായ അന്വേഷണങ്ങൾക്കും ഫോറൻസിക് പരിശോധനകൾക്കും ശേഷമേ സ്ഥിരീകരണം സാധ്യമാവൂ.
സ്‍പോർട്സ് ഷൂട്ടറായ ഷൺമുഖത്തിന് ലൈസൻസുള്ള തോക്ക് ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. 37-ാം വയസു മുതൽ ഹൃദ്രേഗിയായിരുന്ന ഷൺമുഖത്തിനെ ആരോഗ്യ പ്രശ്നങ്ങൾ കാരണമുള്ള മാനസിക സമ്മർദം അലട്ടിയിരുന്നെന്ന് പൊലീസ് പറയുന്നു.