
ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തുടനീളം സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായി ഡല്‍ഹിയിലെ തിഹാർ ജയിലില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.
തീവ്രവാദികളും ഗുണ്ടകളുമുള്‍പ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധസേനകള്‍ സംയുക്തമായി മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറില്‍ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒൻപത് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ശക്തമായ ആക്രമണമാണ് നടത്തിയത്.
ഇതിന് ശേഷം രാജ്യം കനത്ത ജാഗ്രതയിലായതു കൊണ്ടുതന്നെ, രാജ്യത്തെ ഏറ്റവും വലുതും സുരക്ഷിതവുമായ ജയില്‍ സമുച്ചയങ്ങളിലൊന്നായ തിഹാർ ജയിലിലെയും സുരക്ഷ ശക്തമാക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ തലങ്ങളിലുള്ള സുരക്ഷാ പരിശോധനകള്‍, കൂടുതല്‍ സിസിടിവി നിരീക്ഷണം, കർശന നിരീക്ഷണ പ്രോട്ടോക്കോളുകള്‍ എന്നിവയാണ് അധിക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
“അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പൂർണമായ സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ മുഴുവൻ സമയ സുരക്ഷാ പരിശോധനയും കൂടുതല്‍ ശക്തമാക്കി” -ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. .