റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളുടെ കവചത്തിന് ആവശ്യക്കാർ ഏറെ; ആദ്യകാലത്ത് മോഷണം പോയിരുന്നത് ലാൻഡ് ഫോൺ കണക്‌ഷൻ നൽകിയിരുന്ന ബിഎസ്എൻഎൽ ഉടമസ്ഥതയിലുള്ള പോസ്റ്റുകൾ; ടെലിഫോൺ ഡിപ്പാർട്ട്മെന്റിന്റെ ഉപയോ​ഗശൂന്യമായ പോസ്റ്റുകളെ കണ്ണുവെച്ച് കള്ളന്മാർ; മോഷണം പോസ്റ്റുകളുടെ കവചത്തിന് വില ഉയർന്ന സാഹചര്യത്തിൽ

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: വ്യത്യസ്തമായ മോഷണമാണ് ഇപ്പോൾ നാട്ടിൽ നടന്നു വരുന്നത്. ബിഎസ്എൻഎൽ‌ ടെലിഫോൺ പോസ്റ്റുകൾ മോഷ്ടിച്ച് കള്ളന്മാർ. ഇടുക്കി നെടുങ്കണ്ടത്താണ് പോസ്റ്റുകൾ മോഷണം പോയത്. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളുടെ കവചത്തിന് ഇപ്പോൾ വില കൂടുതലാണ്. ഈ സാഹചര്യത്തിലാണ് കള്ളമാർ പോസ്റ്റിനെ തന്നെ കണ്ണുവെയ്ക്കാൻ തുടങ്ങിയത്. ആദ്യകാലത്ത് ലാൻഡ് ഫോൺ കണക്‌ഷൻ നൽകിയിരുന്ന ബിഎസ്എൻഎൽ ഉടമസ്ഥതയിലുള്ള പോസ്റ്റുകളാണ് മോഷണം പോകുന്നത്.

നെടുങ്കണ്ടം മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ടെലിഫോൺ പോസ്റ്റുകൾ മോഷ്ടിക്കപ്പെടുന്നത്. ഈ പോസ്റ്റുകൾ വഴിയായിരുന്നു ലാൻഡ് ലൈനിന് ആവശ്യമായ കേബിളുകൾ വലിച്ചിരുന്നത്. എന്നാൽ ഒപ്റ്റിക്കൽ ഫൈബറുകളുടെ വരവോടു കൂടി പോസ്റ്റുകളുടെ ഉപയോഗം ഇല്ലാതെയായി. ഇത്തരത്തിൽ ഉപയോഗസൂന്യമായ കുറേ പോസ്റ്റുകൾ ടെലിഫോൺ ഡിപ്പാർട്ട്മെന്റ് തന്നെ ശേഖരിച്ച് എക്‌സ്‌ചേഞ്ചിൽ സൂക്ഷിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പല സ്ഥലങ്ങളിലും ഈ പോസ്റ്റുകളെ വഴിയരികിൽ കാണാം. ഇവയാണിപ്പോൾ വ്യാപകമായി കാണാതാകുന്നത്. പോസ്റ്റുകളുടെ വില ഉയർന്നതോടെയാണ് മോഷണം കൂടിയത്. പോസ്റ്റുകളുടെ പുറം കവചം നിവർത്തിയെടുത്താണ് വിൽപന. എതാനും വർഷങ്ങൾക്കിടെ ലക്ഷകണക്കിനു രൂപയുടെ പോസ്റ്റുകൾ കടത്തിയെന്ന ആക്ഷേപവുണ്ട്.

ചേമ്പളത്തിനു സമീപം ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ അറുത്തുമാറ്റി കടത്തിക്കൊണ്ടുപോയി. മെയിൻ റോഡുകളിലും ഗ്രാമീണ വഴികളിലുമുള്ള ടെലിഫോൺ പോസ്റ്റുകൾ കരാർ നൽകി മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാൽ മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളുടെ കൃത്യമായ വിവരങ്ങൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. ഉപയോഗ ശൂന്യമായത് തിരിച്ചെടുത്തു. കണക്‌ഷൻ വേണമെന്നു പറഞ്ഞവർക്കായി നൽകിയ പോസ്റ്റുകളാണ് അവശേഷിച്ചത്. ഇവയുടെ ഉപയോഗം നിർത്തിയതിനു ശേഷമാണ് പോസ്റ്റുകൾ മോഷ്ടിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.