തൊഴിലാളി എന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് ലഹരികച്ചവടം: തെങ്ങണയിൽ നടന്നുവന്നത് മാരക ലഹരി വസ്തുവായ ബ്രൗൺഷുഗർ ഇടപാട്: പിടിയിലായത് പശ്ചിമ ബംഗാൾ സ്വദേശി.

Spread the love

ചങ്ങനാശ്ശേരി :തെങ്ങണായിൽ വൻ ലഹരിമരുന്ന് വേട്ട

52 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി.

35000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമബംഗാൾ മാൾഡ ജില്ല സ്വദേശി കുത്തുബ്ഗൻജ് മുബാറക് അലി (37 ) യാണ് ലഹരി മരുന്നുമായി അറസ്റ്റിലായത്.

ചങ്ങനാശ്ശേരി തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡ് അരികിൽ വച്ചാണ് ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന മാരക ലഹരി മരുന്നായ ഹെറോയിനും, കഞ്ചാവുമായി ഇയാൾ പിടിയിലായത്.

പശ്ചിമ ബംഗാളിൽ നിന്ന് എത്തിച്ച ലഹരി വസ്തുക്കൾ ചെറുപൊതികളിലാക്കിയാണ് ആവശ്യക്കാർക്ക് നൽകി വരുന്നത്.
ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് ഇവർ വില്പന നടത്തിയിരുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

തെങ്ങണായിൽ തൊഴിലാളി എന്ന പേരിൽ വാടകക്ക് വീട് എടുത്ത് താമസിച്ചു കൊണ്ടായിരുന്നു ഇവ വില്പന നടത്തി വന്നിരുന്നത്.

ചങ്ങനാശ്ശേരി കോടതിയിൽ പ്രതിയെ ഹാജരാക്കും.