തേനീച്ചക്കൂടുമായെത്തിയ ട്രക്ക് മറിഞ്ഞ് 2.5 കോടി തേനിച്ചകൾ രക്ഷപ്പെട്ടു: തേനിച്ചയെ പിടിക്കാൻ ജനങ്ങളെ ഒഴിപ്പിച്ച് അധികൃതർ.

Spread the love

വാഷിങ്ടണ്‍: അമേരിക്കയില്‍ 31 ടണ്‍ തേനീച്ചക്കൂടുകളുമായെത്തിയ എത്തിയ ലോറി മറിഞ്ഞ് ഏകദേശം 2.5 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്.
പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് സംഭവം. 31,751 കിലോ തേനീച്ചക്കൂടുകള്‍ വഹിച്ചുകൊണ്ടുവന്ന വാണിജ്യ ട്രക്കാണ് മറിഞ്ഞത്. ലിൻഡന് സമീപമുള്ള കനേഡിയൻ അതിർത്തിയോട് ചേർന്നാണ് അപകടം നടന്നതെന്ന് വാട്ട്‌കോം കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അറിയിച്ചു.

ഏകദേശം 250 ദശലക്ഷം തേനീച്ചകള്‍ ട്രക്കില്‍ നിന്ന് രക്ഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
തേനീച്ചകള്‍ രക്ഷപ്പെടാനും കൂട്ടമായി കൂടാനും സാധ്യതയുള്ളതിനാല്‍ ആ പ്രദേശം ഒഴിവാക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. കഴിയുന്നത്ര തേനീച്ചകളെ രക്ഷിക്കുക എന്നതാണ് ലക്ഷ്യം. തേനീച്ച വിദഗ്ധരുടെ സഹായം തേടി മേഖലയിലെ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.

പരാഗണം നടത്തുന്ന ദശലക്ഷക്കണക്കിന് തേനീച്ചകളെ രക്ഷിക്കുന്നത് കഴിയുന്നത്ര വിജയകരമാണെന്ന് ഉറപ്പാക്കാൻ രണ്ട് ഡസനിലധികം വിദഗ്ധർ എത്തിയെന്നും പൊലീസ് അറിയിച്ചു. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തേനീച്ചകളെ അവയുടെ കൂട്ടിലേക്ക് തിരികെ കൊണ്ടുപോയി റാണി തേനീച്ചയെ കണ്ടെത്താനുള്ള സൗകര്യമൊരുക്കുക എന്നതാണ് പദ്ധതിയെന്നും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാഗണത്തിലും ഭക്ഷ്യോത്പാദനത്തിലും പ്രധാന പങ്കുവഹിക്കുന്ന ജീവികളാണ് തേനീച്ചകള്‍. പരിപ്പ്, പച്ചക്കറികള്‍, സരസഫലങ്ങള്‍, സിട്രസ് പഴങ്ങള്‍, തണ്ണിമത്തൻ എന്നിവയുള്‍പ്പെടെ 100-ലധികം വിളകളില്‍ അവ പരാഗണം നടത്തുന്നു. തേനീച്ചകള്‍ വർഷങ്ങളായി നിരവധി ഭീഷണികള്‍ നേരിടുകയും അവയുടെ എണ്ണം കുറയുകയും ചെയ്യുന്നു.

കീടനാശിനികള്‍, പരാദങ്ങള്‍, രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, വൈവിധ്യമാർന്ന ഭക്ഷ്യ വിതരണത്തിന്റെ അഭാവം എന്നിവയാണ് ഇവയുടെ നാശത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറഞ്ഞു. തേനീച്ചകളുടെ എണ്ണം കുറയുന്നത് കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
[1:46 pm, 2/6/2025] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid