തെക്കേഗോപുര നട തുറന്ന് പൂരം വിളംബരം ചെയ്യാൻ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല ; പകരക്കാരനായി എത്തുക ഉയരക്കേമൻ ശിവകുമാർ : രാമനില്ലാത്ത പൂരം പൂരമല്ലെന്ന് ആനപ്രേമികൾ

തെക്കേഗോപുര നട തുറന്ന് പൂരം വിളംബരം ചെയ്യാൻ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല ; പകരക്കാരനായി എത്തുക ഉയരക്കേമൻ ശിവകുമാർ : രാമനില്ലാത്ത പൂരം പൂരമല്ലെന്ന് ആനപ്രേമികൾ

സ്വന്തം ലേഖകൻ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം വിളംബരത്തിന് ഇത്തവണ തെക്കേഗോപുര നട തളളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി ഇത്തവണ എത്തുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറിയാകില്ല.

രാമന് പകരക്കാരനായി എത്തുക കൊച്ചിൻ ദേവസ്വം ബോർഡിന്റെ തലയെടുപ്പുളള ഉയരക്കേമനായ എറണാകുളം ശിവകുമാറാണ്. ഉയരംകൊണ്ടും തലയെടുപ്പുകൊണ്ടും കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഒന്നാമനായ ആനയാണ് ശിവകുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുന്നെള്ളപ്പിന് രാമനെ വിലക്കിയുള്ള വനംവകുപ്പിന്റെ ഉത്തരവുള്ളതിനാലാണ് നെയ്തലക്കാവ് ദേവസ്വം ഇത്തവണ ശിവകുമാറിന് അവസരം നൽകിയത്. കേരളത്തിലെ നാടൻ ആനകളിലും മികച്ച ഉയരവും എഴുന്നളളിപ്പുകളിൽ തലയെടുത്ത് നിൽക്കാനുളള കഴിവുമുണ്ട് ശിവകുമാറിന്.

ഈ ഒറ്റകൊമ്പന് പത്തടിയിലേറെ ഉയരവുമുണ്ട്. പൂരം നാളിൽ കണിമംഗലം ശാസ്താവിന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി പൂരത്തലേന്ന് ഗോപുര നട നെയ്തലക്കാവ് ഭഗവതി തുറന്നിടുന്ന ചടങ്ങാണ് ഇത്തവണം ശിവകുമാർ നിർവഹിക്കുക.

ആദ്യകാലങ്ങളിൽ അധികം അറിയപ്പെടാത്ത ഈ ചടങ്ങ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വന്നതോടെയാണ് സംസ്ഥാനത്ത് ഉടനീളം ശ്രദ്ധ നേടിയത്.

ഇത്തവണ കൊവിഡിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും രാമന്റെ അഭാവത്തിലും പൂരം കേമമാക്കാനുളള ശ്രമത്തിലാണ് പൂരസമിതിയും അധികൃതരും.