കുടുംബ കോടതിയിൽ നിന്ന് വിചാരണ കഴിഞ്ഞ് അമ്മയ്ക്കൊപ്പം മടങ്ങുകയായിരുന്ന യുവതിയെ സ്വകാര്യ ബസിൽ നിന്ന് പിടിച്ച് വലിച്ച് താഴെ ഇട്ടു ക്രൂരമായി മർദ്ദിച്ചു; ഭർത്താവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബ കോടതിയിൽ നിന്ന് കേസ് കഴിഞ്ഞ് ഇറങ്ങിയ യുവതിയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കല്ലറ കുറുമ്പയം കഴുകൻ പച്ച വി.സി.ഭവനിൽ രഞ്ജിത്തിനെ(35)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് കുടുംബ കോടതിയിൽ നിന്ന് വിചാരണ കഴിഞ്ഞ് ഇറങ്ങിയ കല്ലറ സ്വദേശിയായ യുവതിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഭർത്താവും യുവതിയും തമ്മിൽ വേർപിരിഞ്ഞ കേസിന്റെ വിചാരണയ്ക്കാണ് ഇവർ കോടതിയിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണയ്ക്കെത്തിയ ഇരു കക്ഷികളോടും പരസ്പരം എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ യുവതി ഇല്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായ ഭർത്താവ് വിചാരണ കഴിഞ്ഞ് അമ്മയ്ക്കൊപ്പം മടങ്ങുകയായിരുന്ന യുവതിയെ സ്വകാര്യ ബസിൽ കയറുന്ന സമയത്ത് പിന്നാലെ എത്തി പിടിച്ച് വലിച്ച് താഴെ ഇട്ടു ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സംഭവം കണ്ടുനിന്ന നാട്ടുകാരിൽ ചിലർ പ്രതിയെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും പ്രതി ഇവരുമായും പിടിവലി നടത്തിയതായി പൊലീസ് പറയുന്നു.