
സ്വന്തം ലേഖകൻ
കോട്ടയം : തന്റെ കാറിന്റെ വീല്‍നട്ട് ഇളകിമാറിയ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മൻ. സംഭവത്തില്‍ പോലീസ് അന്വേഷണം മുറുകന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. കഴിഞ്ഞദിവസം വൈകിട്ട് സിഎംഎസ് കോളേജിൽ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു കാറിന്റെ വീൽനട്ടുകൾ ഊരിയ നിലയിൽ കണ്ടെത്തിയത്. ചാണ്ടി ഉമ്മൻ സ്ഥിരമായി ഉപയോഗിച്ച കാറായിരുന്നില്ല ഇത്. സംഭവം അട്ടിമറിയാണെന്നും അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ടയറിന്റെ അഞ്ചില്‍ നാല് നട്ടുകളും അഴിഞ്ഞനിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനത്തിന്റെ ഒരുവശത്തെ നാല് വീല്‍നട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയതെന്നും ഇതിനുപിന്നില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു ചാണ്ടി ഉമ്മന്റേത്. എന്തെങ്കിലും സാങ്കേതിക പ്രശ്നമായിരിക്കും. തന്‍റെ പിതാവിനോട് ജനങ്ങള്‍ക്ക് സ്നേഹമായിരുന്നു. അതേ സ്നേഹം തന്നോടുമുണ്ട്. അപ്പോള്‍ ഇത്തരം അപകടമുണ്ടാക്കാനുള്ള ശ്രമമൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ ദുരൂഹത സംശയിക്കാത്ത നിലയിലാണ് പൊലീസും.കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് മാത്രമാണ് വിശദീകരണം.
സംഭവത്തിൽ അന്വേഷണം ആവശ്യമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
‘ഒരു വശത്തെ നാല് വീൽനട്ടുകളും ഇളകിയ നിലയിലാണ് കണ്ടെത്തിയത്. ഇതിനുപിന്നിൽ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പോലീസ് കൃത്യമായ അന്വേഷണം നടത്തണം. തന്റെ ഡ്രൈവറാണ് സംശയം തോന്നി ഇത് കണ്ടെത്തിയത്. അപകടം പതിയിരിക്കുന്നു, കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണം. പോലീസ് സ്വമേധയാ കേസെടുത്ത് ദുരൂഹത നീക്കണമെന്നും തിരുവഞ്ചൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.