കോട്ടയം വെച്ചൂരില്‍ ഇറച്ചിവില്പന കേന്ദ്രത്തില്‍ ചത്തമാടിനെ വെട്ടിവിറ്റ സംഭവം; മൂന്ന് ഇറച്ചി വ്യാപാരശാലകള്‍ അടപ്പിച്ച് അധികൃതർ; വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കാൻ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി പഞ്ചായത്ത് അധികൃതര്‍

Spread the love

സ്വന്തം ലേഖകൻ

വെച്ചൂര്‍: വെച്ചൂരില്‍ ഇറച്ചിവില്പന കേന്ദ്രത്തില്‍ ചത്തമാടിനെ വെട്ടിവിറ്റ സംഭവുമായി ബന്ധപ്പെട്ട് വെച്ചൂരില്‍ മൂന്ന് ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍ അടച്ചു. പഞ്ചായത്ത്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂവകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു മാംസ വ്യാപാരശാലയ്ക്ക് സമീപം പശുവിന്‍റെ മൃതദേഹം കുഴിച്ചുമൂടിയതായി കാണപ്പെട്ടിരുന്നു.

മോശമായ ഇറച്ചി വില്പന നടത്തുന്നെന്ന പ്രചാരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പള്ളിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഇറച്ചി സ്റ്റാളുകളും ചേരകുളങ്ങര അമ്ബലത്തിനു കിഴക്കുവശം പ്രവര്‍ത്തിച്ചിരുന്ന ഒരു ഇറച്ചി സ്റ്റാളുമാണ് അധികൃതര്‍ അടപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെച്ചൂരില്‍ ഗുണമേന്മയുള്ള മാംസമാണ് വില്‍ക്കുന്നതെന്ന് ഉറപ്പാക്കാൻ വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കി. മലിനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ടിജിൻ തങ്കച്ചന്‍റെ അറവുശാലക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ഷൈലകുമാര്‍ പറഞ്ഞു.