താഴത്തങ്ങാടി ഇരട്ട കൊലപാതകം : ജാമ്യ വ്യവസ്ഥ ലംഘിച്ച് ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത് കോട്ടയം വെസ്റ്റ് പോലീസ്

Spread the love

കോട്ടയം : താഴത്തങ്ങാടി ഇരട്ട കൊലപാതക കേസിൽ ജാമ്യം നേടി കോടതി നടപടികൾ പുരോഗമിക്കവേ ഒളിവിൽ പോയ പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി.

2020 ജൂലൈയിൽ മോഷണത്തിനായി കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65) ഭാര്യ ഷീബ​ (60) എന്നിവരെ കൊല്ലപ്പെടുത്തിയ താഴത്തങ്ങാടി സ്വദേശി മുഹമ്മദ്​ ബിലാലാണ്​ (27) കേസിൻ്റെ നടപടികൾക്കിടെ മുങ്ങിയത്.

ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ബാംഗ്ലൂരിൽ നിന്നുമാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾക്ക് 2022 ലാണ് ജാമ്യം ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് വനിതാ തൊഴിലാളിയെ അപമാനിച്ച മറ്റൊരു കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. ഈ കേസിലും ജാമ്യം ലഭിച്ച ശേഷമാണ് കഴിഞ്ഞവർഷം ഇയാൾ ഒളിവിൽ പോകുന്നത്.

ബാംഗ്ലൂരിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ വീണ്ടും കണ്ടെത്തി അറസ്റ്റ് ചെയ്തത്.