ടെറിട്ടോറിയല്‍ ആര്‍മിയെ വിളിക്കാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം; ലഫ്റ്റനന്റ് കേണല്‍മാരായ മോഹന്‍ലാലിനും ധോണിക്കും കപില്‍ദേവിനും അഭിനവ് ബിന്ദ്രയ്ക്ക് സേവനത്തിന് പോകേണ്ടിവരുമോ? ബഹുമാനാര്‍ഥം ആണെങ്കിലും യുദ്ധമുണ്ടായാല്‍ പോകേണ്ടിവരും

Spread the love

ന്യൂഡല്‍ഹി: അവശ്യ സാഹചര്യത്തില്‍ ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ചുവരുത്താന്‍ സൈനിക മേധാവികള്‍ക്കു പൂര്‍ണ അധികാരം നല്‍കിയതോടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി, മോഹന്‍ലാല്‍, കപില്‍ദേവ്, അഭിനവ് ബിന്ദ്ര എന്നിവര്‍ സൈന്യത്തെ സഹായിക്കാന്‍ പോകേണ്ടിവരുമോ?

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച്‌ സൈന്യത്തിന് സഹായത്തിനായി ഏതു നിമിഷവും ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ചുവരുത്താം. നിലവില്‍ മുകളില്‍ പറഞ്ഞ പേരുകാരെല്ലാം ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍മാരാണ്. ബഹുമാനാര്‍ഥം നല്‍കിയ പദവിയാണെങ്കിലും ഇവര്‍ക്ക് ഒരു മുഴുനീള യുദ്ധമുണ്ടായാല്‍ പോകേണ്ടിവരും.

നിലവിലെ നോട്ടീസ് അനുസരിച്ച്‌ സൈന്യത്തിന്റെ നിര്‍ദേശം എത്തിയാല്‍ ഇവരും പോകുന്നതിനുവേണ്ടി തയാറെടുക്കേണ്ടിവരും. ഇന്ത്യന്‍ സൈന്യത്തിന്റെ റിസര്‍വ് മിലിട്ടറി ഫോഴ്‌സിനെയാണു ടെറിട്ടോറിയല്‍ ആര്‍മിയെന്നു വിളിക്കുന്നത്. ഇവര്‍ക്കു നേരിട്ടു യുദ്ധമുഖത്തു പോകേണ്ടിവരില്ല. പക്ഷേ, ഇവരെയും വിവിധ ആവശ്യങ്ങള്‍ക്കായി നിയോഗിക്കും. യുദ്ധമൊഴിച്ചുള്ള മറ്റു സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത് എങ്കിലും വേണ്ടിവന്നാല്‍ യുദ്ധത്തിനും ഇറങ്ങേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെറിട്ടോറിയല്‍ ആര്‍മിയിലുള്ളവര്‍ക്ക് സൈന്യംതന്നെയാണു പരിശീലനം നല്‍കുന്നത്. അതിനാല്‍തന്നെ ഇവരെ അവശ്യ സമയത്ത് ഉപയോഗിക്കാന്‍ കഴിയും. ആഭ്യന്തര സുരക്ഷ സൈന്യം ഒരുക്കുമ്ബോള്‍ വോളന്റിയര്‍മാരായിട്ടാണ് ടെറിട്ടോറിയല്‍ സൈന്യം പ്രവര്‍ത്തിക്കുക. എം.എസ്. ധോണി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണലാണ്. ഇദ്ദേഹത്തിനും സൈനിക പരിശീലനം ലഭിച്ചിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണു പങ്കെടുക്കുന്നത്. എന്നാല്‍, ഐപിഎല്ലും യുദ്ധത്തെത്തുടര്‍ന്നു നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ കളിക്കാരും വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ഈ സാഹചര്യത്തില്‍ ധോണിക്കു മറ്റു പരിപാടികളില്ല. അദ്ദേഹത്തിനു സൈനിക സേവനത്തിന് ഇറങ്ങാനും കഴിയും.

ധോണിക്കു പുറമേ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. മോഹല്‍ലാല്‍ വിശ്വനാഥന്‍ നായര്‍ എന്ന മോഹന്‍ലാലിനു 2009ല്‍ ആണു പദവി ലഭിച്ചത്. ആദ്യഘട്ട ട്രെയിനിംഗും ഇദ്ദേത്തിന ലഭിച്ചിട്ടുണ്ട്. 2010ല്‍ കാണ്‍പൂരില്‍ 122 ഇന്‍ഫന്ററി ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മി ട്രെയിനിംഗും ലഭിച്ചിട്ടുണ്ട്. 2012 സിഖ് റെജിമെന്റില്‍നിന്ന് ലഫ്റ്റനന്റ് ആയ സച്ചിന്‍ പൈലറ്റ് ഈ പദവി ലഭിക്കുന്ന ആദ്യ കേന്ദ്രമന്ത്രികൂടിയാണ്. സച്ചിന്റെ അച്ഛന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റായിരുന്നു. മുത്തച്ഛന്‍ സൈന്യത്തില്‍ കമാന്‍ഡിംഗ് ഓഫീസറുമായിരുന്നു.

ഇതടക്കം നിരവധി സെലിബ്രിറ്റികള്‍ ഇപ്പോള്‍ ഭാഗികമായി സൈന്യത്തിന്റെ ഭാഗമാണ്. ഇവര്‍ക്കു മിക്കവാറും പോകേണ്ടിവരില്ലെങ്കിലും ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ചുവരുത്തിയാല്‍ വിട്ടുനില്‍ക്കുന്നത് വിമര്‍ശനത്തിനും ഇടയാക്കിയേക്കും. രാജ്യസ്‌നേഹം കാണിക്കേണ്ട അവസരത്തില്‍ മാറി നില്‍ക്കുന്നതും ഭൂഷണമാകില്ല. സജീവമായി ഇടപെട്ടില്ലെങ്കിലും ഇവരുടെ സാന്നിധ്യം വേണ്ടിവരുമെന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്.