
മലപ്പുറം: ടികെ കോളനി ധർമശാസ്താ അയ്യപ്പക്ഷേത്രത്തില്‍ കരടി വീണ്ടും ആക്രമണം നടത്തി.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
ക്ഷേത്രത്തിലെ ഓഫീസ് മുറിയും തിടപ്പള്ളിയും പൂർണ്ണമായും തകർന്നു. ഏകദേശം 70,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
പ്രദേശത്ത് മാസങ്ങളായി തുടരുന്ന കരടി ശല്യം തടയുന്നതില്‍ വനംവകുപ്പ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ കുറച്ചുകാലമായി ടികെ കോളനി, കവളമുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം തുടങ്ങിയ ജനവാസമേഖലകളില്‍ കരടിയുടെ സാന്നിധ്യം പതിവാണ്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും അത് ഫലപ്രദമല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കണമെന്നും കരടിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പൊതുജന മാർച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.



