play-sharp-fill
ആറ് നിയമസഭാ മണ്ഡലങ്ങളിൽ സുരേഷ് ​ഗോപിയ്ക്ക് മിന്നുന്ന ജയം, ഒ രാജ​ഗോപാലിനെ മറികടക്കാനാകാതെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ പിന്നോട്ട്, ഞെട്ടലോടെ പാർട്ടി നേതൃത്വം, ശക്തികേന്ദ്രങ്ങളിൽ അടിപതറിയപ്പോൾ ബിജെപിയ്ക്ക് രണ്ടാം സീറ്റ് നഷ്ടപ്പെട്ടു, മണ്ഡലങ്ങളിൽ ബിജെപിയ്ക്ക് വൻ മുന്നേറ്റം

ആറ് നിയമസഭാ മണ്ഡലങ്ങളിൽ സുരേഷ് ​ഗോപിയ്ക്ക് മിന്നുന്ന ജയം, ഒ രാജ​ഗോപാലിനെ മറികടക്കാനാകാതെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ പിന്നോട്ട്, ഞെട്ടലോടെ പാർട്ടി നേതൃത്വം, ശക്തികേന്ദ്രങ്ങളിൽ അടിപതറിയപ്പോൾ ബിജെപിയ്ക്ക് രണ്ടാം സീറ്റ് നഷ്ടപ്പെട്ടു, മണ്ഡലങ്ങളിൽ ബിജെപിയ്ക്ക് വൻ മുന്നേറ്റം

കൊച്ചി: ചരിത്രത്തിൽ ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലൂടെ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നു. കൂടാതെ, മറ്റുള്ള തെരെഞ്ഞെടുപ്പകളെ അപേക്ഷിച്ച് ഇത്തവണ മണ്ഡലങ്ങളിൽ എൻഡിഎയുടെ വോട്ടുവിഹിതം ഉയർത്താനും സാധിച്ചു.

പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളില്‍ രണ്ടാമത് എത്താനും കഴിഞ്ഞതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയൊരു മുന്നേറ്റമുണ്ടാക്കാം എന്നാണ് ബിജെപി പ്രതക്ഷിക്കുന്നത്. 2019ല്‍ 15.6 ശതമാനം വോട്ടുകള്‍ മാത്രമുണ്ടായിരുന്ന എൻഡിഎയ്ക്ക് ഇത്തവണ അത് 19.8 ശതമാനം വോട്ടുകളായി ഉയർത്താൻ സാധിച്ചു.


തൃശൂരില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഒന്നാമത്. 37.8 ശതമാനം വോട്ടുകളാണ് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നേടിയത്. എതിർസ്ഥാനാർത്ഥികളായ വി എസ് സുനില്‍ കുമാർ 30.95 ശതമാനവും കെ മുരളീധരൻ 30.08 ശതമാനം വോട്ടുകളും നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രികോണ പോരാട്ടം നടന്ന തൃശൂരില്‍ 74,686 ഭൂരിപക്ഷവുമായാണ് സുരേഷ് ഗോപി അഭിമാന വിജയം നേടിയത്. 4,12,338 വോട്ടാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. മണലൂരും ഒല്ലൂരും തൃശൂരും നാട്ടികയിലും പുതുക്കാടും ഇരങ്ങാലക്കുടയിലും സുരേഷ് ഗോപി നേട്ടമുണ്ടാക്കി. അതായത് തൃശൂർ ലോക്‌സഭയ്ക്ക് കീഴിലെ ആറു മണ്ഡലങ്ങളിലും ബിജെപിയായിരുന്നു ഒന്നാമത്.

ന്യൂനപക്ഷ മേഖലയായ ഗുരുവായൂരില്‍ കെ മുരളീധരനാണ് മുന്നിലെത്തിയത്. അവിടെ സുനില്‍കുമാർ മൂന്നാമതായി. സംസ്ഥാനത്ത് തൃശൂർ, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎ സ്ഥാനാർത്ഥികള്‍ മുപ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയത്. ആലപ്പുഴയില്‍ എൻഡിഎ വോട്ടുവിഹിതം 28.3 ശതമാനം ആയി ഉയർന്നു.

പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ 25 ശതമാനത്തിലധികം വോട്ടുകള്‍ നേടാൻ ബിജെപി സ്ഥാനാർത്ഥികള്‍ക്ക് കഴിഞ്ഞു. തിരുവനന്തപുരത്ത് അഞ്ച് നിയമസഭാ മണ്ഡങ്ങളില്‍ ബിജെപി ഒന്നാമത് എത്തി. നേമത്തും കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും രാജീവ് ചന്ദ്രശേഖർ ലീഡു നേടി.

ആറ്റിങ്ങളിലില്‍ കാട്ടാക്കടയിലും ആറ്റിങ്ങലിലും ബിജെപിക്കായിരുന്നു മുൻതൂക്കം. ഇതില്‍ ആറ്റിങ്ങലില്‍ വൻ ഭൂരിപക്ഷം നേടി. വർക്കലയില്‍ കേന്ദ്രമന്ത്രി വി മുരളീധരൻ രണ്ടാമത് എത്തുകയും ചെയ്തു. ഇതിനിടെ മണ്ഡലം തിരിച്ചുള്ള വോട്ട് കണക്ക് വന്നപ്പോള്‍ രാജീവ് ചന്ദ്രശേഖരന്റെ തോല്‍വിയില്‍ ചില അസ്വാഭാവികത വരികയാണ്.

ബിജെപിക്ക് ശക്തമായ അടിത്തറയുള്ള നഗര മണ്ഡലമായ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് ഒന്നാമത് എത്താനായില്ല. മുമ്പ് ശശി തരൂരിനെതിരെ ഒ രാജഗോപാല്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ തിരുവനന്തപുരത്ത് അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയിരുന്നു.

എന്നാല്‍ രാജീവ് ചന്ദ്രശേഖർ ഈ മണ്ഡലത്തില്‍ 4500 വോട്ടിന് പിന്നില്‍ പോയി. ഈ മണ്ഡലത്തില്‍ രാജീവ് പതിനായിരം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായിരുന്നുവെങ്കില്‍ തിരുവനന്തപുരത്തും താമര വിരിയുമായിരുന്നു.

കാസർകോട് 19.73 ശതമാനം, കോട്ടയത്ത് 19.74 ശതമാനം, ആലത്തൂർ 18.89 ശതമാനം, കോഴിക്കോട് 16.75 ശതമാനം, എറണാകുളം 15.87ശതമാനം എന്നിങ്ങനെയാണ് 15 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ച അഞ്ച് മണ്ഡലങ്ങള്‍.

വടകര, മലപ്പുറം മണ്ഡലങ്ങളില്‍ എൻഡിഎ സ്ഥാനാർത്ഥികള്‍ക്ക് ലഭിച്ചത് പത്തുശതമാനത്തില്‍ താഴെ വോട്ടുകളാണ്. വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേടാനായത് 13 ശതമാനം വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ 62,229 വോട്ടുകള്‍ അധികം നേടാൻ ബിജെപിക്ക് കഴിഞ്ഞു.