അധ്യാപക യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കാൻ കേരളം

Spread the love

തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷയില്‍ സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നല്‍കാൻ കേരളം. പുനപരിശോധനയ്ക്കോ വ്യക്തത തേടിയോ ഹർജി നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് ആവശ്യം. സുപ്രീംകോടതിയുടെ വിധിപ്രകാരം, ടെറ്റ് യോഗ്യത നേടാത്തവർക്ക് അധ്യാപക ജോലി തുടരാൻ സാധിക്കില്ല. ഇത് കേരളത്തിലെ 50000ത്തോളം അധ്യാപകരെ ബാധിക്കും. നിലവില്‍ പ്രധാന അധ്യാപകർക്ക് മാത്രമാണ് കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ട് ബാധകമായിട്ടുള്ളത്. കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ട് എല്ലാ അധ്യാപകർക്കും ബാധകമാക്കുന്ന കാര്യം ചർച്ച ചെയ്യും. ഇക്കാര്യം അധ്യാപക സംഘടനകളും ആയി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം 9-നകം എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിർണയം നടത്തി വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യണം. തുടർന്ന്, ഈ മാസം 10 മുതല്‍ 20 നുള്ളില്‍ ക്ലാസ്സ് പിറ്റിഎ കള്‍ വിളിച്ചു ചേർക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുത്തുപരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അധ്യാപകർ പ്രത്യേക പഠന പിന്തുണ നൽകണം. ഇതിന് സബ്ജക്റ്റ് കൗൺസിൽ/സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പുകൾ ചേർന്ന് പ്രത്യേക പഠനപിന്തുണാ പദ്ധതികൾ രൂപപ്പെടുത്തുകയും, ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും വേണം. തയ്യാറാക്കിയ പദ്ധതി നടപ്പിലാക്കിയതിന്റെയും പുരോഗതിയുടെയും അവലോകന റിപ്പോർട്ട് ബന്ധപ്പെട്ട ഡിഡിഇമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.