
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചത് തെറ്റെന്ന് സുപ്രീംകോടതി.നിയമസഭ പാസാക്കിയ ബില്ലുകളില്‍മേല്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണുള്ളത്.അംഗീകാരം നൽകാം,രാഷ്ട്രപതിക്ക് കൈമാറാം, തടഞ്ഞുവയ്ക്കാം.ബില്ലുകള്‍ തടഞ്ഞുവച്ചശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.10 ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവർണറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി.
ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി സമയമപരിധി നിശ്ചയിച്ചു. തടഞ്ഞുവയ്ക്കണോ രാഷ്ട്രപതിക്ക് വിടണോ എന്ന് ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കണം.ബില്‍ തടഞ്ഞുവച്ചാല്‍ മൂന്നുമാസത്തിനുള്ളിൽ തിരിച്ചയക്കണം.നിയമസഭ വീണ്ടും ബിൽ പാസാക്കി അയച്ചാൽ ഒരു മാസത്തിനുള്ളിൽ അനുമതി നൽകണമെന്നും കോടതി നിര്‍ദേശിച്ചു.
സുപ്രീംകോടതി വിധി ഡി.എം.കെ നയത്തിന്റെ വിജയമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group