video
play-sharp-fill

കോടതി അലക്ഷ്യ കേസ് : ജസ്റ്റിസ് റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചാരണം നടത്തിയ മൂന്ന് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് തടവുശിക്ഷ

കോടതി അലക്ഷ്യ കേസ് : ജസ്റ്റിസ് റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചാരണം നടത്തിയ മൂന്ന് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് തടവുശിക്ഷ

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായ റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചരണം നടത്തിയ മൂന്ന് അഭിഭാഷകര്‍ക്ക് തടവുശിക്ഷ. ഇവര്‍ അഭിഷാക സംഘടനാ നേതാക്കള്‍ക്കള്‍ കൂടിയാണ്.

ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് തടവുശിക്ഷ വിധിച്ചത്. കോടതി അലക്ഷ്യ കേസില്‍ മൂന്ന് മാസത്തേക്കാണ് മൂന്ന് മുതിര്‍ന്ന അഭിഭാഷകരെ കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും ഒപ്പം അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുര്‍ല, അഡ്വ. റാഷിദ് ഖാന്‍, അഡ്വ. നിലേഷ് ഒജാ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയ്‌ക്കെതിരെ സുപ്രീംകോടതി എടുത്ത നടപടിയുടെ പേരിലാണ് ജഡ്ജിമാര്‍ക്കെതിരെ സുപ്രീംകോടതിയിലെ മുതിര്‍ന്ന മൂന്ന് അഭിഭാഷകര്‍ രംഗത്ത് എത്തിയത്. നേരത്തെ ജസ്റ്റിസ് റോഹിന്റണ്‍ നരിമാനെതിരെ മോശം പരാമര്‍ശം നടത്തിയതിന് മാത്യൂ നെടുമ്പാറയെ സുപ്രീംകോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും നേരത്തെ കോടതി വിലക്കിയിരുന്നു. ഇതിനെതിരെയാണ് അഭിഭാഷകര്‍ പ്രചാരണം നടത്തിയത്.