നെല്ല് സംഭരണം മുതൽ കിറ്റ് വിതരണം വരെ….! സര്‍ക്കാര്‍ നല്‍കാനുള്ളത് 3182 കോടി രൂപ; ഓണക്കാല വിപണി പ്രതിസന്ധിയിലാകുമെന്ന് സപ്ലൈകോ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: എത്രയും വേഗം പണം അനുവദിച്ചില്ലെങ്കില്‍ ഓണക്കാല വിപണി പ്രതിസന്ധിയിലാകുമെന്ന് സപ്ലൈകോ.

സപ്ലൈക്കോക്ക് കിട്ടാനുള്ള തുക 3182 കോടി കുടിശ്ശികയായി തുടരുന്നു. ജനം വിലക്കയറ്റം കൊണ്ട് പൊറുത്തിമുട്ടുമ്പോള്‍ വിപണി ഇടപെടല്‍ നടത്താൻ സപ്ലൈക്കോക്ക് സാധിക്കുന്നില്ല. നെല്ല് സംഭരണത്തില്‍ തുടങ്ങി കിറ്റ് വിതരണം ചെയ്തതിന്‍റെ വിഹിതം വരെ കിട്ടാനുണ്ട് സപ്ലൈക്കോക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതെ സമയം തുക എപ്പോള്‍ നല്‍കുമെന്ന് ഇതുവരെ ധനവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. നെല്ല് സംഭരണമായാലും റേഷൻ കടകള്‍ വഴിയുള്ള അരി വിതരണമായാലും അവശ്യസാധനങ്ങളുടെ വില നിയന്ത്രണമായാലും വിപണിയില്‍ നേരിട്ട് ഇടപെടാനുള്ള ഉത്തരവാദിത്തം സപ്ലൈക്കോക്കാണ്.

മറ്റ് മാസങ്ങളിലേതില്‍ നിന്ന് ഇരട്ടി സാധങ്ങള്‍ സംഭരിച്ചാലേ ഓണക്കാലത്ത് സപ്ലൈക്കോക്ക് പിടിച്ച്‌ നില്‍ക്കാനാകു. എന്നാലിത്തവണ എന്നുമില്ലാത്തത്ര പ്രതിസന്ധിയിലാണ്.

സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ സപ്ലെയ്കോക്ക് വരുത്തിയത് 3182 കോടി കുടിശികയാണ്.
13 അവശ്യസാധനങ്ങളുടെ വിലനിയന്ത്രണം അടക്കം വിപണി ഇടപടലിന് ചെലവഴിച്ച വഴിയില്‍ കിട്ടാനുള്ളത് 1462 കോടി.

അതിഥി തൊഴിലാളികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയതതില്‍ കുടിശിക 30 കോടി. ഇതിനെല്ലാം പുറമെയാണ് നെല്ല് സംഭരണ കുടിശികയില്‍ സപ്ലൈക്കോക്ക് 1000 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കാനുള്ളത്. പല ഇനങ്ങളിലായി 2019 മുതലുള്ള കുടിശിക കിട്ടാനുണ്ടെന്നാണ് സപ്ലെയ്കോയുടെ കണക്ക്.