video
play-sharp-fill

ബഹിരാകാശ നിലയത്തിൽ ഭീഷണി ഉയർത്തി മാരകമായ സൂപ്പർബഗ് ബാക്ടീരിയ, ഭൂമിയിലെ ബാക്ടീരിയകളെക്കാൾ അപകടകാരികൾ, സുനിത വില്യംസും സംഘവും ആശങ്കയിൽ

ബഹിരാകാശ നിലയത്തിൽ ഭീഷണി ഉയർത്തി മാരകമായ സൂപ്പർബഗ് ബാക്ടീരിയ, ഭൂമിയിലെ ബാക്ടീരിയകളെക്കാൾ അപകടകാരികൾ, സുനിത വില്യംസും സംഘവും ആശങ്കയിൽ

Spread the love

കലിഫോർണിയ: ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇപ്പോഴുള്ള സഞ്ചാരികൾ ആശങ്കയിൽ. അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയതാണ് എല്ലാവരേയും ആശങ്കയിലാക്കിയിരിക്കുന്നത്.

ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസ് സാന്നിധ്യമാണ് നിലയത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇവയെ സൂപ്പർബഗ് എന്നാണ് വിളിക്കുന്നത്.

സൂപ്പർബഗ് ബാക്ടീരിയ ശ്വാസകോശത്തെയാണ് മാരകമായി ബാധിക്കുക. എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമിയിൽ‌നിന്ന് ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്. സുനിതാ വില്യംസും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറും ജൂൺ 6നാണു പുതിയ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്.

വില്യംസ് അടങ്ങിയ ടീമാണ് പേടകം രൂപകൽപന ചെയ്തത്. നിലയത്തിലുള്ള മറ്റ് ഏഴു പേർ ദീർഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ.

ഇരുപത്തിനാലു വർഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ബാക്ടീരിയകൾ ഇതേ ഗണത്തിൽപെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാൾ ഏറെ അപകടകാരികളാണ്.

നിലയത്തിൽ കഴിയുന്ന ബഹിരാകാശ യാത്രികരുടെ ശരീരത്തിലെ പ്രതിരോധ ശേഷി ഭൂമിയിലേതിൽനിന്നു വ്യത്യസ്തമായതിനാൽ ഭൂമിയിലെ ചികിത്സാരീതികൾ എത്രത്തോളം ഫലപ്രദമാകുമെന്നും പറയാനാവില്ല. കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ.കസ്തൂരി വെങ്കിടേശ്വരനാണ് ബാക്ടീരിയയെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകിയത്.