ഇന്ത്യയിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുക്കാൻ തീവ്രമായ ആഗ്രഹമെന്ന് സുനിതാ വില്യംസ്; മകളുടെ കഴിവുകളില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് അമ്മ

Spread the love

ബഹിരാകാശത്ത് ദീര്‍ഘകാലം കഴിയുമ്പോൾ എന്തൊക്കെയാണ് നഷ്ടമാകുന്നത് എന്ന് സുനിത എക്‌സില്‍ കുറിച്ച് സുനിതാ വില്യംസ്. ബഹിരാകാശ വാസത്തിനിടയില്‍ തനിക്ക് തന്റെ കുടുംബത്തെ പിരിഞ്ഞിരിക്കേണ്ടി വരുന്നു എന്ന കാര്യം അന്ന് എടുത്ത് പറഞ്ഞിരുന്നു.

 

തന്റെ ഓമനകളായ നായ്ക്കളെ പിരിഞ്ഞതും പരാമര്‍ശിക്കപ്പെട്ടു. അതില്‍ ഒരു നായ്ക്കുട്ടി ബീച്ചില്‍ ഓടുന്ന ഒരു ചിത്രവും സുനിത പങ്കുവച്ചിരുന്നു.

 

അടുത്തിടെ ഐഎസ്എസില്‍ താമസിക്കുമ്പോള്‍ എന്തെല്ലാമാണ് നഷ്ടമാകുന്നത് എന്ന ചോദ്യത്തിന് ”എല്ലാം” എന്ന ഉത്തരമാണ് സുനിത നല്‍കിയത്. പക്ഷേ ഐഎസ്എസ് വാസം നല്‍കുന്ന അനുപമമായ കാഴ്ചപ്പാട് ഒന്നു വേറെതന്നെയാണ് എന്നും സുനിത പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അവരുടെ വിവാഹത്തിന് കുറച്ചു പേരെ മാത്രമായിരുന്നു ക്ഷണിച്ചിരുന്നത്. വിവാഹ ജീവിതത്തില്‍ കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യ യിൽ നിന്ന് ഒരു പെൺകുട്ടിയെ ദത്തെടുക്കാനുള്ള ആഗ്രഹവും സുനിത വ്യക്തമാക്കി.

 

സുനിത ഐഎസ്എസില്‍ ‘കുടുങ്ങിയതിൽ’ മാതാവായ ബോണി പാണ്ഡ്യയ്ക്ക് അശേഷം ഭയമില്ല. അത് മകളുടെ ജോലിയുടെ ഭാഗമാണെന്നാണ് അമ്മ പറയുന്നത്. മകളുടെ കഴിവുകളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അമ്മ പറഞ്ഞിരുന്നു. അവള്‍ നേരത്തെയും അവിടെ പോയിട്ടുണ്ട്. ഞങ്ങള്‍ ഇതൊക്കെ ധാരാളം കണ്ടുകഴിഞ്ഞിരിക്കുന്നു ആ അമ്മ പറഞ്ഞു. ഇവിടെ എല്ലാം നന്നായി പോകുന്നു എന്നും എന്നെ ഓർത്ത് പേടിക്കണ്ടെന്നും സുനിയ സന്ദേശത്തിൽ പറയുന്നു.