
ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബാരി ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള മാർഗം കണ്ടെത്തി നല്‍കുന്നവർക്കായി 20,000 ഡോളർ അതായത് 16,93419 ലക്ഷം രൂപ ആണ് നാസ പ്രതിഫലം ആയി പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂണ്‍ അഞ്ചിനാണ് ആദ്യ ബോയിംഗ് സ്റ്റാർ ലൈനർ വിമാനത്തില്‍ സുനിതയും ബാരി ബുച്ച് വില്‍മോറും പത്തു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പറന്നുയർന്നത്. എന്നാല്‍ തുടർച്ചയായ ഹീലിയം ചോർച്ചയെ തുടർന്ന് ഭൂമിയിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല.
ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്‍റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്. സാങ്കേതികത്തകരാറുകള്‍ മൂലം പലതവണ മാറ്റിവച്ചശേഷമായിരുന്നു ജൂണില്‍ സ്റ്റാർലൈനർ വിക്ഷേപിച്ചത്. മൂന്നാം ശ്രമത്തിലാണ് പേടകത്തിന് ലിഫ്റ്റ് ഓഫ് ലഭിച്ചത്.ഇപ്പോള്‍ സുനിത ഭാരമില്ലാത്ത ആ ബഹിരാകാശാന്തരീക്ഷത്തില്‍ ഫലപ്രദമായി സസ്യങ്ങള്‍ നനയ്ക്കുന്നതിനുള്ള വഴികള്‍ പര്യവേഷണം ചെയ്യുകയാണെന്നാണ് നാസ പുറത്തു വിടുന്ന റിപ്പോർട്ട്.
അതെ സമയം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് മുതിർന്ന ബഹിരാകാശ സഞ്ചാരികളായ സുനിതയെയും ബുച്ച് വില്‍മോറിനെയും നാസ ബഹിരാകാശത്തേയ്ക്ക് അയച്ചതെന്ന വിമർശനവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. 2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശയാത്ര നടത്തിയിരുന്നു സുനിത. 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശ നടത്തത്തിലും പങ്കെടുത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group