play-sharp-fill
പിൻവാതിൽ നിയമനത്തിൽ വിവാദമായി സുനിൽ പി.ഇളയിടത്തിന്റെ നിയമനം : ഇളയിടത്തിന് നിയമനം നൽകിയത് ഉന്നത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കി ; വിവരാവകാശ രേഖ പുറത്ത്

പിൻവാതിൽ നിയമനത്തിൽ വിവാദമായി സുനിൽ പി.ഇളയിടത്തിന്റെ നിയമനം : ഇളയിടത്തിന് നിയമനം നൽകിയത് ഉന്നത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കി ; വിവരാവകാശ രേഖ പുറത്ത്

സ്വന്തം ലേഖകൻ

കൊച്ചി : സർക്കാരിനെ വീണ്ടും വിവാദത്തിലാക്കി സുനിൽ പി ഇളയിടത്തിന്റെ നിയമനം. ഇടതുപക്ഷ സഹയാത്രികനായ സംസ്‌കൃത സർവകലാശാല അദ്ധ്യാപകൻ സുനിൽ പി ഇളയിടത്തിന്റെ നിയമന വിഷയം പുകയുകയാണ്.

1998 ൽ മലയാളം ലക്ചർ തസ്തികയിലേക്ക് അഭിമുഖ പരീക്ഷയിൽ പങ്കെടുത്തവർക്ക് ലഭിച്ച മാർക്ക് പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്. ഇടതുപക്ഷ സഹയാത്രികനായ ഡോ. ആസാദാണ് അന്ന് ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് ലിസ്റ്റ് പുറത്തുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിമുഖ പരീക്ഷയ്ക്ക് പിന്നാലെ ഉന്നത യോഗ്യതകളുള്ള നിരവധി ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് ഇളയിടത്തിന് കൂടുതൽ മാർക്ക് നൽകിയതെന്ന് മാർക്ക് ലിസ്റ്റിൽ നിന്നും മനസിലാകും. വിവരാവകാശ നിയമം വഴിയാണ് ഈ രേഖകൾ പുറത്തുവന്നിരിക്കുന്നത്.

നിർബന്ധമായും കയറേണ്ടവർ ഒരു കാരണവശാലും കയറാൻ പാടില്ലാത്തവർ എന്ന വിഭജനമാണ് നടന്നതെന്ന് ഡോ.ആസാദ് ആരോപിക്കുന്നു. ഇളയിടത്തിന് മുൻഗണന നൽകിയതോടെ ലിസ്റ്റിൽ നിന്നും പിന്തള്ളപ്പെട്ടയാളാണ് താനുമെന്നും ആസാദ് പറയുന്നു.

കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഗൂഢാലോചനയാണിതെന്നും ആസാദ് വ്യക്തമാക്കുന്നു. സുനിൽ പി ഇളയിടത്തിന്റെ പല പുസ്തകങ്ങളും കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്ന ആരോപണം നേരത്തെ ഉയർന്ന് കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമന വിവാദവും ഉണ്ടായിരിക്കുന്നത്.