play-sharp-fill
ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ  യുവതിയെ കാണാതായി, മൃതദേഹം രാത്രി ജലാശയത്തിൽ കണ്ടെത്തി

ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ യുവതിയെ കാണാതായി, മൃതദേഹം രാത്രി ജലാശയത്തിൽ കണ്ടെത്തി

 

ഇടുക്കി: ബന്ധു വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് പോയ യുവതിയെ കാണാതായി. ഒടുവിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തിയത് അഞ്ചുരുളി ജലാശയത്തിൽ നിന്ന്.

ഇന്നലെ അർധരാത്രിയോടെ കണ്ടെത്തിയ മൃതദേഹം പാമ്പാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്ന് സ്ഥിരീകരണം.


പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകള്‍ എയ്ഞ്ചല്‍ ( അഞ്ജലി-24) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ഡാമിന്റെ  ഭാഗമായ അഞ്ചുരുളി ജലാശയത്താൽ ചാടി ആത്മഹത്യ ചെയ്തു വെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരം ആറോടെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ്    പാമ്പാടുംപാറയില്‍ നിന്നും ബസില്‍ കയറി കട്ടപ്പനയിലും പിന്നീട് കാഞ്ചിയാര്‍ അഞ്ചുരുളിയിലുമെത്തുകയായിരുന്നു യുവതി. ഇതിനിടെ യുവതിയെ  കാണന്നില്ലെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നു വീട്ടുക്കാർ. അതേ തുടർന്നുള്ള അന്വേഷണത്തിലാണ് ജലാശയത്തിന്റെ സമീപത്തു നിന്ന് യുവതിയുടെ ബാഗുo മൊബൈലും കണ്ടു കിട്ടിയത്.

നാട്ടുക്കാരും, പോലീസും, ഫയർഫോഴ്സും നടത്തിയ വ്യാപകമായ അന്വേഷണത്തിലാണ് മൃതദ്ദേഹം ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്. നിലവിൽ മൃതദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ്,ഇൻക്വസ്റ്റും പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദ്ദേഹം വീട്ടുക്കാർക്ക് വിട്ട് നൽകും. വിവാഹം നിശ്ചയിരിക്കെയാണ് അജ്ഞലി ആത്മഹത്യ ചെയ്തത്.